ചരിത്രം രചിക്കാൻ എ.ആർ.റഹ് മാനും സമിയും

ഇന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ.റഹ് മാനും ഇസ്ലാമിക ലോകത്തെ അതിപ്രശസ്തനായ ഗായകൻ സമി യൂസഫും ഒന്നിക്കുന്നു. ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ മുഹമ്മദ് എന്ന ചിത്രത്തിലൂടെയാണ് സംഗീത ലോകത്തെ പ്രതിഭകൾ ഒന്നിക്കുന്നത്. 'ലോകത്തിൽ ഏറ്റവും പ്രസിദ്ധനായ ബ്രിട്ടീഷ് മുസ്ലിം' എന്ന് ദ ഗാർഡിയൻ പത്രവും, 'ഇസ്ലാമിന്റെ ഏറ്റവും വലിയ റോക്ക് താരം' എന്ന് ടൈം മാഗസിനും, 'കിങ് ഓഫ് ഇസ്ലാമിക്ക് പോപ്പ്' എന്ന് അൽജെസീറയും വിശേഷിപ്പിച്ച താരമാണ് സമി യൂസഫ്.
 | 
ചരിത്രം രചിക്കാൻ എ.ആർ.റഹ് മാനും സമിയും

 

ഇന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ.റഹ് മാനും ഇസ്ലാമിക ലോകത്തെ അതിപ്രശസ്തനായ ഗായകൻ സമി യൂസഫും ഒന്നിക്കുന്നു. ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ മുഹമ്മദ് എന്ന ചിത്രത്തിലൂടെയാണ് സംഗീത ലോകത്തെ പ്രതിഭകൾ ഒന്നിക്കുന്നത്. ‘ലോകത്തിൽ ഏറ്റവും പ്രസിദ്ധനായ ബ്രിട്ടീഷ് മുസ്ലിം’ എന്ന് ദ ഗാർഡിയൻ പത്രവും, ‘ഇസ്ലാമിന്റെ ഏറ്റവും വലിയ റോക്ക് താരം’ എന്ന് ടൈം മാഗസിനും, ‘കിങ് ഓഫ് ഇസ്ലാമിക്ക് പോപ്പ്’ എന്ന് അൽജെസീറയും വിശേഷിപ്പിച്ച താരമാണ് സമി യൂസഫ്.
2003 ൽ പുറത്തിറങ്ങിയ അൽ മുഅല്ലിം എന്ന ആദ്യ ആൽബത്തിലൂടെ തന്നെ പ്രശസ്തിയുടെ അതിരുകൾ ഭേദിച്ച സമി ഇതുവരെ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മുമ്പ് പ്രഗത്ഭരായ കലാകാരൻമാരുടെ കൂടെ റഹ്മാൻ ഒന്നിച്ചപ്പോൾ മനോഹരമായ ഗാനങ്ങളായിരുന്നു പിറന്നത്. സമി യൂസഫുമായി ഒന്നിക്കുമ്പോഴും അതിമനോഹരമായ ഒരുഗാനമാണ് ലഭിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ചിൽഡ്രൻ ഓഫ് ഹെവൻ, ദ കളർ ഓഫ് പാരഡൈസ്, ദ വില്ലോ ട്രീ, ദ സോങ് ഓഫ് സ്പാരോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇറാനിയൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ച പ്രശസ്ത സംവിധായകൻ മജീദി മജീദിയുടെ ചിത്രമാണ് മുഹമ്മദ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് പറയുന്ന മജീദി മജീദി ചിത്രത്തിനായി ഏകദേശം 200 കോടി രൂപയാണ് നിർമ്മാതാക്കൾ ചിലവിടുന്നത്. പ്രവാചകന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം ഇറാനിൽ നിന്ന് ഏറ്റവും അധികം പണം മുടക്കി നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്. എ ആർ റഹ്മാന്റേയും ഹോളിവുഡിലെ പ്രശസ്ത സാങ്കേതിക വിദഗ്ദരുടേയും സാന്നിധ്യം കൊണ്ട് മജീദിയുടെ പുതിയ ചിത്രം വാർത്തകളിൽ നിറയുന്നുണ്ട്.