ആരാധകനെതിരെ അക്രമം; ബീബറിനെതിരെ കേസ്

വിവാദങ്ങളുടെ തോഴനായ പോപ്പ് താരം ജസ്റ്റിൻ ബീബറിന് എതിരെ വീണ്ടും കേസ്. തന്റേയും കാമുകി സെലിനാ ഗോമസിന്റേയും ചിത്രം എടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതാണ് പുതിയ കേസ്. ആരാധകന്റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലോസ് ആഞ്ചലസിലെ ഡേവ് ആന്റ് ബസ്റ്റർ റസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങിയ ബീബറിന്റേയും സെലീനയുടേയും ചിത്രവും വീഡിയോയും എടുത്ത ആരാധകന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിക്കുകയും വീഡിയോയും ഫോട്ടോകളും ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് ബീബറിന് എതിരെയുള്ള കേസ്.
 | 
ആരാധകനെതിരെ അക്രമം; ബീബറിനെതിരെ കേസ്

ന്യൂയോർക്ക്: വിവാദങ്ങളുടെ തോഴനായ പോപ്പ് താരം ജസ്റ്റിൻ ബീബറിന് എതിരെ വീണ്ടും കേസ്. തന്റേയും കാമുകി സെലിനാ ഗോമസിന്റേയും ചിത്രം എടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതാണ് പുതിയ കേസ്. ആരാധകന്റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലോസ് ആഞ്ചലസിലെ ഡേവ് ആന്റ് ബസ്റ്റർ റസ്‌റ്റോറന്റിൽ നിന്ന് പുറത്തിറങ്ങിയ ബീബറിന്റേയും സെലീനയുടേയും ചിത്രവും വീഡിയോയും എടുത്ത ആരാധകന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിക്കുകയും വീഡിയോയും ഫോട്ടോകളും ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് ബീബറിന് എതിരെയുള്ള കേസ്.

കൂടാതെ ബീബർ തന്നെ അക്രമിക്കാൻ ശ്രമിച്ചുയെന്നും ആരാധകൻ എൽഎപിഡിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ടെന്ന് അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്്. തങ്ങൾ ഒന്നിച്ചു റസ്‌റ്റോറന്റിൽ നിന്ന് പുറത്തു വരുന്ന ചിത്രം എടുക്കാൻ ശ്രമിച്ചതാണ് ബീബറിനെ പ്രകോപിപ്പിച്ചതെന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസം പാപ്പരാസികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച ബീബർ, ഡയാന രാജകുമാരിയുടെ മരണത്തിന് പാപ്പരാസികൾ മാത്രമാണ് ഉത്തരവാദികൾ എന്നും ഇത്തരത്തിലുള്ള വരെ നിയന്ത്രിക്കാൻ നിയമം കൊണ്ട് വരണം എന്നും പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആരാധകന് നേരെയുള്ള ബീബറിന്റെ ആക്രമണം.