‘ആരേയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല’; പ്രമോഷന്‍ വീഡിയോയില്‍ വിശദീകരണവുമായി ആശാ ശരത്ത്

സിനിമയിലെ കഥാപാത്രമായ ജെസിയായിട്ടാണ് ഞാന് വീഡിയോയില് വരുന്നത്, അല്ലാതെ ആശ ശരത് എന്ന വ്യക്തിയല്ല.
 | 
‘ആരേയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല’; പ്രമോഷന്‍ വീഡിയോയില്‍ വിശദീകരണവുമായി ആശാ ശരത്ത്

കൊച്ചി: സിനിമാ പ്രമോഷന് വേണ്ടി ചെയ്ത ലൈവ് വീഡിയോ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടി ആശാ ശരത്ത്. സിനിമയിലെ മൊത്തം ടീമിന്റെ തീരുമാനമാണ് പ്രമോഷന്‍ വീഡിയോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഞാനായിട്ട് വീഡിയോ വഴി ആരേയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ലെന്നും ആശാ ശരത്ത് പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കി അഭിമുഖത്തിലാണ് ആശയുടെ വിശദീകരണം. അതേസമയം സംഭവത്തില്‍ നടിക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമാ പ്രമോഷന് എന്ന പേരില്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്റെ പേര് ഉള്‍പ്പെടുത്തി ആശാ ശരത്ത് വ്യാജ പ്രചാരണം നടത്തിയതായി ആരോപിച്ച് അഡ്വ: ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം പ്രമോഷനാണെന്ന് വളരെ കൃത്യമായി വ്യക്തമാക്കിയ ശേഷം മാത്രമാണ് ആ വീഡിയോ ചെയ്തിരിക്കുന്നത് ആശ പ്രതികരിച്ചു.

സിനിമയിലെ കഥാപാത്രമായ ജെസിയായിട്ടാണ് ഞാന്‍ വീഡിയോയില്‍ വരുന്നത്, അല്ലാതെ ആശ ശരത് എന്ന വ്യക്തിയായിട്ടല്ല . ഞാന്‍ കട്ടപ്പനക്കാരി അല്ല. എന്റെ ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നല്ല. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആശ പറഞ്ഞു. പെട്ടെന്ന് ഇങ്ങനൊരു വീഡിയോ കണ്ടപ്പോള്‍, എന്നെ സ്‌നേഹിക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിച്ചതില്‍ സങ്കടമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.