ഭൂമി കയ്യേറ്റം: ബാബുരാജിനെ കോടതി വെറുതെ വിട്ടു

സർക്കാർ ഭൂമി കൈയേറിയെന്ന കേസിൽ നടൻ ബാബുരാജിനെ കോടതി വെറുതെവിട്ടു. മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വെറുതെവിട്ടത്. ദേവികുളം താലൂക്കിലെ ആനവിരട്ടി വില്ലേജിൽ ഇരുട്ടുകാനം കമ്പിലൈൻ പ്രദേശത്ത് 75 സെന്റ് ഭൂമി കൈയേറിയെന്നാണ് കേസ്. ബാബുരാജിന് വേണ്ടി അഡ്വ. പി.സി. ജോണി അടിമാലിയാണ് കോടതിയിൽ ഹാജരായത്.
 | 

ഭൂമി കയ്യേറ്റം: ബാബുരാജിനെ കോടതി വെറുതെ വിട്ടു
തൊടുപുഴ:
സർക്കാർ ഭൂമി കൈയേറിയെന്ന കേസിൽ നടൻ ബാബുരാജിനെ കോടതി വെറുതെവിട്ടു. മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വെറുതെവിട്ടത്. ദേവികുളം താലൂക്കിലെ ആനവിരട്ടി വില്ലേജിൽ ഇരുട്ടുകാനം കമ്പിലൈൻ പ്രദേശത്ത് 75 സെന്റ് ഭൂമി കൈയേറിയെന്നാണ് കേസ്. ബാബുരാജിന് വേണ്ടി അഡ്വ. പി.സി. ജോണി അടിമാലിയാണ് കോടതിയിൽ ഹാജരായത്.

ഭൂമി കയ്യേറി മൂന്ന് റിസോർട്ടുകൾ നിർമ്മിച്ചെന്നും ഭൂമി തട്ടുകളായി തിരിച്ചും കരിങ്കൽക്കെട്ടുകൾ നിർമ്മിച്ചും സർക്കാറിന് നഷ്ടം വരുത്തിയെന്നും കാണിച്ചാണ് കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ വി.എ. തോമസ് ബാബുരാജിനെതിരെ കേസ് ഫയൽ ചെയ്തത്.