കരിംപൂച്ചകളുടെയും ബോഡിഗാര്‍ഡുകളുടെയും കാവലില്‍ ഞാന്‍ ധീരനാണെന്ന് പറയുന്നതാണോ ധീരത? പിണറായിയോട് ജോയ് മാത്യു

നഗരമദ്ധ്യത്തില് ഓടുന്ന വാഹനത്തില് വെച്ച് ഗുണ്ടകളുടെ ആക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തൊഴിലിടത്തേക്ക് വരുന്നതാണോ കരിംപൂച്ചകളുടെയും ബോഡിഗാര്ഡുകളുടെയും കാവലില് ഞാന് ധീരനാണെന്നു പറയുന്നതാണെ ധീരതയെന്ന് ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയോട് ജോയ് മാത്യുവിന്റെ ചോദ്യം. മംഗലാപുരത്തെ പരിപാടിയില് കനത്ത സുരക്ഷാസന്നാഹങ്ങള്ക്കിടെ പങ്കെടുത്ത മുഖ്യമന്ത്രിയെ ട്രോള് ചെയ്താണ് പോസ്റ്റ്. നടിക്കെതിരായ ആക്രമണത്തില് ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്ശത്തിലുള്ള എതിര്പ്പും പോസ്റ്റില് കാണാം
 | 

കരിംപൂച്ചകളുടെയും ബോഡിഗാര്‍ഡുകളുടെയും കാവലില്‍ ഞാന്‍ ധീരനാണെന്ന് പറയുന്നതാണോ ധീരത? പിണറായിയോട് ജോയ് മാത്യു

നഗരമദ്ധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗുണ്ടകളുടെ ആക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തൊഴിലിടത്തേക്ക് വരുന്നതാണോ കരിംപൂച്ചകളുടെയും ബോഡിഗാര്‍ഡുകളുടെയും കാവലില്‍ ഞാന്‍ ധീരനാണെന്നു പറയുന്നതാണോ ധീരതയെന്ന് ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയോട് ജോയ് മാത്യുവിന്റെ ചോദ്യം. മംഗലാപുരത്തെ പരിപാടിയില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ പങ്കെടുത്ത മുഖ്യമന്ത്രിയെ ട്രോള്‍ ചെയ്താണ് പോസ്റ്റ്. നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലുള്ള എതിര്‍പ്പും പോസ്റ്റില്‍ കാണാം

എന്താണു ധീരത? നഗരമദ്ധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗുണ്ടകളുടെ ലൈംഗികാക്രമണത്തിന് വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതാണോ കരിംപൂച്ചകളുടേയും ബോഡി ഗാര്‍ഡുകളുടേയും കനത്തപോലീസ് ബന്തവസ്തിലും സ്റ്റേജില്‍ വന്ന് മൈക്കിലൂടെ ഞാന്‍ ധീരനാണു എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത?(ശരിക്കും ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു ഗൂഡാലോചനയുമില്ല കേട്ടോ) എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.

ചെന്നിത്തലയും കുമ്മനവും വക്കീലന്‍മാരായി കോടതി പരിസരത്തുണ്ടായിരുന്നെങ്കില്‍ കീഴടങ്ങാന്‍ വന്ന പ്രതിയെ പോലീസില്‍ നിന്ന് മോചിപ്പിക്കാന്‍ കറുത്ത കോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്ന പരിഹാസവുമായി ജോയ് മാത്യു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പിടിച്ച പോലീസ് നടപടിയെ വിമര്‍ശിച്ചതിനായിരുന്നു ഇവര്‍ക്കെതിരെ ജോയ് മാത്യു രംഗത്തെത്തിയത്.