സിനിമയിലെ താരാധിപത്യത്തിനെതിരെ പ്രതികരിച്ചതിന് വര്‍ഷങ്ങളോളം അവഗണിച്ചു; ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ശബ്ദയമുയര്ത്തിയതിന്റെ പേരില് വര്ഷങ്ങളോളം തന്നെ അവഗണിച്ചതായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന് തമ്പി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല് പുരസ്കാരം ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്ലാലിനുമെതിരെ പ്രതികരിക്കാന് ധൈര്യം കാണിച്ചയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
 | 

സിനിമയിലെ താരാധിപത്യത്തിനെതിരെ പ്രതികരിച്ചതിന് വര്‍ഷങ്ങളോളം അവഗണിച്ചു; ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ശബ്ദയമുയര്‍ത്തിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം തന്നെ അവഗണിച്ചതായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

താരാധിപത്യം മലയാള സിനിമയെ നശിപ്പിക്കുമന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ആളുകളില്‍ ഒരാളായിരുന്നു ശ്രീകുമാരന്‍ തമ്പി. എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതിന് സിനിമാ മേഖലയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് അദ്ദേഹം പറയുന്നു. താരമൂല്യം വര്‍ധിക്കുന്നതിന് അനുസരിച്ച് മലയാള സിനിമ തകരുകയാണ് ചെയ്തത്. അന്ന് ഞാന്‍ പറഞ്ഞ സത്യങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. എങ്കിലും തനിക്കിപ്പോഴും സാമ്പത്തിക ബാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. മുപ്പത് വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമയും 1985ല്‍ മമ്മൂട്ടിയെ നായകനാക്കി ‘വിളിച്ചൂ വിളികേട്ടു’ എന്ന ചിത്രമെടുത്തു. അതിനു ശേഷം ഇരുവരെയും നായകന്‍മാരാക്കി ഒരു ചിത്രം പോലും ഇദ്ദേഹം എടുത്തിട്ടില്ല.