ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതോ? വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി

ബോളിവുഡ് സൂപ്പര്സ്റ്റാര് ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദവുമായി ഡല്ഹി പൊലീസിലെ മുന് എസിപി വേദ് ഭൂഷണ്. താരത്തിന്റേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉയരാന് കൃത്യമായ കാരണങ്ങള് ഉണ്ടെന്നും വേദ് ഭൂഷണ് മാധ്യമങ്ങളോട് വിശദീകരിച്ചു.
 | 

ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതോ? വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദവുമായി ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍. താരത്തിന്റേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉയരാന്‍ കൃത്യമായ കാരണങ്ങള്‍ ഉണ്ടെന്നും വേദ് ഭൂഷണ്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

‘ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്’ വേദ് ഭൂഷണ്‍ വ്യക്തമാക്കുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായില്‍ അന്വേഷണം നടത്തിയ വ്യക്തിയാണ് വേദ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബായ് പൊലീസിന്റെ ഈ വാദഗതി തെറ്റാണെന്ന് ഭൂഷന്‍ വാദിക്കുന്നു. കേസ് ഒതുക്കിത്തീര്‍ത്തതാണെന്ന് സംശയമുള്ളതായും ഭൂഷന്‍ പറഞ്ഞു.

ശ്രീദേവിയുടെ പേരില്‍ വലിയൊരു തുക ഇന്‍ഷുറന്‍സ് പോളിസിയുണ്ടായിരുന്നു. ഇത് യുഎഇയില്‍ മരണം സംഭവിച്ചാല്‍ മാത്രം ലഭിക്കുന്ന തുകയാണെന്നും ചൂണ്ടിക്കാണിച്ച് സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയതാകാമെന്നും ഇയാള്‍ നേരത്തെ സംശയമുന്നയിച്ചിരുന്നു.