മാതാപിതാക്കളുടെ വേർപിരിയൽ തനിക്ക് കൂടുതൽ ശക്തി പകർന്നുവെന്ന് അക്ഷര ഹാസൻ

അച്ഛന്റേയും അമ്മയുടേയും വേർപിരിയൽ, ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ തനിക്ക് ശക്തി പകർന്നതായി കമലഹാസന്റെ ഇളയ മകൾ അക്ഷര ഹാസൻ. മാതാപിതാക്കൾ ഒരുമിച്ച് ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെങ്കിലും അവരുടെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അക്ഷര പറഞ്ഞു.
 | 

മാതാപിതാക്കളുടെ വേർപിരിയൽ തനിക്ക് കൂടുതൽ ശക്തി പകർന്നുവെന്ന് അക്ഷര ഹാസൻ

ചെന്നൈ: അച്ഛന്റേയും അമ്മയുടേയും വേർപിരിയൽ, ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ തനിക്ക് ശക്തി പകർന്നതായി കമലഹാസന്റെ ഇളയ മകൾ അക്ഷര ഹാസൻ. മാതാപിതാക്കൾ ഒരുമിച്ച് ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെങ്കിലും അവരുടെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അക്ഷര പറഞ്ഞു.

മമ്മിയും പപ്പയും രണ്ടു പേരും ബഹുമുഖ പ്രതിഭകളാണ്. രണ്ട് പേരും ഒരു പോലെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛനിൽ നിന്നും അമ്മയിൽ നിന്നും നിരവധി കാര്യങ്ങൾ താൻ മനസിലാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തോന്നിയാൽ ഇരുവരുടെയും അഭിപ്രായം തേടുമെന്നും അക്ഷര പറഞ്ഞു.

അക്ഷരയ്ക്ക് 12 വയസ്സുള്ളപ്പോൾ, 2002ലാണ് കമലഹാസനും ഭാര്യ സരികയും വേർപിരിയുന്നത്. തുടർന്ന് 2004ൽ ഇരുവരും വിവാഹമോചനം നേടി. സഹോദരി ശ്രുതി ഹാസനെ പോലെ സിനിമ മേഖലയിലാണ് അക്ഷരയ്ക്കും താൽപര്യം. അമിതാഭ് ബച്ചനും ധനുഷും പ്രധാന കഥാപാത്രങ്ങളാകുന്ന ഷമിതാഭിൽ നായിക അക്ഷരയാണ്. ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ എത്തും.