ചുംബന സംഗമം വാർത്തയാക്കി അന്തർദേശീയ മാധ്യമങ്ങളും

സദാചാര പോലീസിംഗിനെതിരെ ഇന്ന് എറണാകുളം മറൈൻഡ്രൈവിൽ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചുംബനസംഗമം അന്തർദേശീയ മാധ്യമങ്ങളിലും വാർത്തയായി. ഹിന്ദു സംഘടനകളുടെ എതിർപ്പ് വകവയ്ക്കാതെ സംഘടിപ്പിക്കുന്ന പരിപാടി നടക്കുമോയെന്ന സംശയവും മാധ്യമങ്ങൾ പങ്ക് വയ്ക്കുന്നു.
 | 
ചുംബന സംഗമം വാർത്തയാക്കി അന്തർദേശീയ മാധ്യമങ്ങളും


കൊച്ചി
: സദാചാര പോലീസിംഗിനെതിരെ ഇന്ന് എറണാകുളം മറൈൻഡ്രൈവിൽ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചുംബന സംഗമം അന്തർദേശീയ മാധ്യമങ്ങളിലും വാർത്തയായി. ഹിന്ദു സംഘടനകളുടെ എതിർപ്പ് വകവയ്ക്കാതെ സംഘടിപ്പിക്കുന്ന പരിപാടി നടക്കുമോയെന്ന സംശയവും മാധ്യമങ്ങൾ പങ്ക് വയ്ക്കുന്നു. മറൈൻ ഡ്രൈവിൽ വച്ച് സംഘടനകൾക്ക് നേരെ നടന്ന അക്രമങ്ങൾ ബിബിസിയും വാഷിംഗ്ടൺ പോസ്റ്റും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളും സദാചാര ഗുണ്ടായിസത്തെ വെല്ലുവിളിച്ച് ചുംബന സംഗമം ഇന്ന് നടക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, പരിപാടി നടക്കാൻ മണിക്കൂറുകൾ മാത്രം അവശേഷികെ സംഗമത്തിനെതിരെയുള്ള പ്രതിഷേധവുമായി സാമുദായിക സംഘടനാ പ്രവർത്തകർ മറൈൻ ഡ്രൈവിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂട്ടിയിട്ടുണ്ട്. ശിവസേനാ പ്രവർത്തകർ ചൂരൽ വടിയുമായി സ്ഥലത്തുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്ത് വിലകൊടുത്തും പരിപാടി തടയുമെന്ന സമീപനമാണ് ശിവസേന സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ പ്രമുഖ നേതാക്കളായ ഡീൻ കുര്യാക്കോസ്, വി.ടി ബൽറാം, എം.ബി രാജേഷ്, പ്രമുഖ സിനിമാ താരങ്ങളടക്കം നിരവധി പേരാണ് സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.