പി.വത്സലക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം

സാഹിത്യകാരി പി.വത്സലയ്ക്കെതിരേ കോണ്ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ എഡിറ്റോറിയല്. മോഡി സര്ക്കാരിനെ അനുമോദിച്ചതിനാണ് വത്സലയെ മുഖപ്രസംഗം വിമര്ശിച്ചത്. 'കാവി ചുറ്റുന്ന ഇടത് ബുജികള്' എന്ന പേരിലെഴുതിയ എഡി
 | 
പി.വത്സലക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: സാഹിത്യകാരി പി.വത്സലയ്‌ക്കെതിരേ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. മോഡി സര്‍ക്കാരിനെ അനുമോദിച്ചതിനാണ് വത്സലയെ മുഖപ്രസംഗം വിമര്‍ശിച്ചത്. ‘കാവി ചുറ്റുന്ന ഇടത് ബുജികള്‍’ എന്ന പേരിലെഴുതിയ എഡിറ്റോറിയലിലാണ് ഇടതു ബുദ്ധിജീവികള്‍ കാവിവല്‍ക്കരിക്കുന്നുവെന്ന് ആരോപിക്കുന്നത്.

ഇടത് പക്ഷത്തിന്റെ അടുക്കളയില്‍ മാര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന് കറിക്കൂട്ട് നുറുക്കുന്ന പി വത്സല ടീച്ചര്‍ സംഘ് പരിവാറിന്റെ അടുക്കളയില്‍ തീവ്ര ഹിന്ദുത്വത്തിന്റെ അടുപ്പൂതുകയാണോ എന്ന് മുഖപ്രസംഗം ചോദിക്കുന്നു. ഇടതുപക്ഷത്തിന്റെ ഫുള്‍ടൈം പ്രവര്‍ത്തനത്തോടൊപ്പം കാവി പക്ഷത്തിന്റെ പാര്‍ട്ട് ടൈം പ്രവര്‍ത്തനവും നടത്തുന്ന വത്സല ടീച്ചര്‍ താന്‍ ഏത് പക്ഷത്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ഇടതുപക്ഷത്തിനും കാവിപക്ഷത്തിനും ഒരേപോലെ സ്വീകാര്യതയുള്ള വ്യക്തിത്വമായി മാറിയ സാഹിത്യകാരി ഇരുപക്ഷത്തിന്റെയും വേദികളില്‍ തരംപോലെ പ്രത്യക്ഷപ്പെടുകയാണ്. വത്സല ടീച്ചറുടെ പ്രജ്ഞയില്‍ ഇടതുപക്ഷവും കാവിപക്ഷവും തമ്മിലുള്ള അതിരുകള്‍ മാഞ്ഞുപോയിരിക്കുന്നുവെന്നും വീക്ഷണം വിമര്‍ശിക്കുന്നു.

വത്സല ടീച്ചര്‍ക്കെതിരെ പു.ക.സ രംഗത്ത് വന്നിട്ടുണ്ട്. എന്നിട്ടും നിലപാട് മാറ്റിയില്ല. വിഷയത്തില്‍ സി.പി.എം മൗനം പാലിക്കുകയാണെന്നും വീക്ഷണം പറയുന്നു.