”ഞങ്ങളുടെ കരളിന്റെ കരളായ മോഡിജിയെ നീ കള്ളനാക്കുമല്ലെടാ”; റാഫേല്‍ നദാലിന്റെ പേജില്‍ ട്രോളന്മാരുടെ പൊങ്കാല

റഫേല് കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിക്കാന് പുതിയ മാര്ഗം തേടി ട്രോളന്മാര്. നടക്കുന്നത് ടെന്നീസ് കോര്ട്ടിലെ സൂപ്പര് താരം റാഫേല് നദാലിന്റെ പേജിലാണ് ട്രോളന്മാര് പൊങ്കാല നിരത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഉയര്ന്നിരിക്കുന്ന റഫേല് അഴിമതിയാരോപണത്തിനു കാരണം റാഫേല് നദാലെണെന്ന ആശയം വരുന്ന രീതിയിലാണ് ട്രോള്. റഫേല് വിമാനം നദാലിന്റേതാണെന്നും ചിലര് ആരോപിക്കുന്നു.
 | 

”ഞങ്ങളുടെ കരളിന്റെ കരളായ മോഡിജിയെ നീ കള്ളനാക്കുമല്ലെടാ”; റാഫേല്‍ നദാലിന്റെ പേജില്‍ ട്രോളന്മാരുടെ പൊങ്കാല

തിരുവനന്തപുരം: റഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിക്കാന്‍ പുതിയ മാര്‍ഗം തേടി ട്രോളന്‍മാര്‍. നടക്കുന്നത് ടെന്നീസ് കോര്‍ട്ടിലെ സൂപ്പര്‍ താരം റാഫേല്‍ നദാലിന്റെ പേജിലാണ് ട്രോളന്‍മാര്‍ പൊങ്കാല നിരത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന റഫേല്‍ അഴിമതിയാരോപണത്തിനു കാരണം റാഫേല്‍ നദാലെണെന്ന ആശയം വരുന്ന രീതിയിലാണ് ട്രോള്‍. റഫേല്‍ വിമാനം നദാലിന്റേതാണെന്നും ചിലര്‍ ആരോപിക്കുന്നു.

സഞ്ജീവനി പോലെയുള്ള സംഘപരിവാര്‍ ട്രോള്‍ പേജുകളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന ‘നിഷ്‌കളങ്കരെ’ ലക്ഷ്യമിട്ടാണ് ഈ ട്രോളുകള്‍. ”പരം പൂജനീയ മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകണേ ഇത് സംഘ ശാപമാണ് ഫലിച്ചിരിക്കും.” എന്നാണ് ഒരാളുടെ കമന്റ് ”ടാ ഇയ്യ് ഞങ്ങളെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവോ ധൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ട് വാടാ ഹംകേ” മറ്റൊരു മലയാളം ട്രോള്‍.

മോദിജിയെ കുടുക്കാന്‍ കമ്മ്യൂണിസ്റ്റ് ചൈന നിനക്ക് എത്ര തന്നു പറയടാ റാഫേലേ..”

”നിന്റെ റിവേഴ്സ് ഗിയറില്ലാത്ത വിമാനം വന്ന് തിരിച്ചെടുത്തോണ്ട് പൊക്കോണം.. നമ്മക്ക് വേണ്ട..”

”കളി സംഘ പുത്രന്മാരോട് വേണ്ട. ഞങ്ങളുടെ പ്രസ്ഥാനത്തെ കുറിച്ച് തനിക്കെന്തറിയാം അടുത്ത് തന്നെ കണ്ടറിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും തനിക്ക് കൊണ്ടറിയുന്നതാണ്.”

”സംഘത്തിന് ഞാന്‍ ഉറപ്പ് തരുന്നു… ഇവന്റെ വിമാനം കോഴിക്കോട് വഴി പോകില്ല…. നിന്നെ കാണിച്ചു തരാമേടെ..

നീ വല്ലതും ആ മോദിജി ടെ കയ്യിന്നു വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുത്തേക്ക് ചെക്കാ…..”

”പാകിസ്ഥാന്‍ പ്രസിഡന്റ ഇമ്രാന്‍ ഖാന്റെ കൈയ്യില്‍ നിന്ന് കാശ് വാങ്ങി നീ മോഡിയെ കഴുവേറ്റാന്‍ നോക്കുന്നോ കള്ള ജിഹാദിക്ക് കുരിശ് കൃഷിക്കാര്‍ക്കുണ്ടായ ജൂതപുത്രന്‍;- തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.