ജീവന് ഭീഷണി; സുരക്ഷയാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രീം കോടതിയില്‍

ശബരിമലയില് പ്രവേശിച്ച ബിന്ദു അമ്മിണിയും കനകദുര്ഗ്ഗയും സുരക്ഷയാവശ്യപ്പെട്ട് സുപ്രീം കോടതിയില്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ഹര്ജിയില് ഇരുവരും ആവശ്യപ്പെട്ടു. കനകദുര്ഗ്ഗയെ കഴിഞ്ഞ ദിവസം ഭര്തൃമാതാവ് മര്ദ്ദിച്ചിരുന്നു.
 | 
ജീവന് ഭീഷണി; സുരക്ഷയാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും സുരക്ഷയാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ഇരുവരും ആവശ്യപ്പെട്ടു. കനകദുര്‍ഗ്ഗയെ കഴിഞ്ഞ ദിവസം ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നു. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

തങ്ങള്‍ ഇരുവര്‍ക്കും മുഴുവന്‍ സമയ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. ശാരീരികമായും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് തടസങ്ങള്‍ ഇല്ലാതെ ശബരിമലയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവ് ഇറക്കണമെന്നും ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജീവന് അപകടമില്ലാതെ ദര്‍ശനത്തിന് പോലീസ് സുരക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ശുദ്ധിക്രിയ നടത്തരുതെന്ന് നിര്‍ദേശം നല്‍കണം. ശുദ്ധിക്രിയ സ്ത്രീകളുടെ അന്തസ്സിടിക്കുന്ന നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിക്കണം. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ഹര്‍ജി പറയുന്നു.