പറവൂരില്‍ ദുരിതാശ്വാസ ക്യാംപിന്റെ ചുറ്റുമതില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു

പറവൂരില് ദുരിതാശ്വാസ ക്യാംപിന്റെ ചുറ്റുമതില് തകര്ന്ന് ആറ് പേര് മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ദുരിതാശ്വാസ ക്യാംപായി പ്രവര്ത്തിച്ചിരുന്ന നോര്ത്ത് കുത്തിയതോടുള്ള പള്ളിയിലാണ് അപകടം നടന്നത്. മരണവിവരം വി.ഡി. സതീശന് എം.എല്.എ സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള് ലഭ്യമായിട്ടില്ല.
 | 

പറവൂരില്‍ ദുരിതാശ്വാസ ക്യാംപിന്റെ ചുറ്റുമതില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു

കൊച്ചി: പറവൂരില്‍ ദുരിതാശ്വാസ ക്യാംപിന്റെ ചുറ്റുമതില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയിലാണ് അപകടം നടന്നത്. മരണവിവരം വി.ഡി. സതീശന്‍ എം.എല്‍.എ സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന പള്ളിക്ക് സമീപത്ത് വരെ ഇന്നലെ വെള്ളമെത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്കിന് ശക്തി പ്രാപിച്ചതോടെ പള്ളിയുടെ ചുറ്റുമതില്‍ തകരുകയായിരുന്നു. പള്ളിക്കുള്ളില്‍ അഭയം തേടിയ ചിലര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായി വി.ഡി സതീശന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു.

പറവൂര്‍ ഭാഗങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും കൂടുതല്‍ സജ്ജീകരണങ്ങള്‍ എത്തേണ്ടതുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ മരുന്നുകള്‍ ഇല്ലെന്നും ക്യാമ്പില്‍ ഉണ്ടായിരുന്ന ഒരു കുട്ടി അടക്കമുള്ളവര്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.