കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ

സംസ്ഥാനത്ത് എല്ഡിഎഫിന് ഭരണത്തുടര്ച്ച പ്രവചിച്ച് എബിപി-സി വോട്ടര് സര്വേ.
 | 
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ

ന്യൂഡല്‍ഹി: സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ. ഇടതുപക്ഷത്തിന് 85 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫിന് 53 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും പറയുന്നു. എല്‍ഡിഎഫ് 41.6 ശതമാനം വോട്ട് വിഹിതം നേടുമ്പോള്‍ യുഡിഎഫിന് 34.6 ശതമാനമാണ് പ്രവചനം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരിക്കുന്നത്. 46.7 ശതമാനം പേര്‍ പിണറായിയെ പിന്തുണച്ചപ്പോള്‍ 22.3 ശതമാനം പിന്തുണയുമായി ഉമ്മന്‍ചാണ്ടി രണ്ടാം സ്ഥാനത്തെത്തി. 6.3 ശതമാനം പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

4.1 ശതമാനം പിന്തുണ മാത്രമാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. സ്വതന്ത്ര പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ നില മെച്ചപ്പെടുത്തും. അതേസമയം യുഡിഎഫിന്റെ ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും സര്‍വേ ഫലം പറയുന്നു.