നടിയെ ആക്രമിച്ച സംഭവം; സിം കാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തു

നടിയെ അക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയ സംഭവത്തില് സിം കാര്ഡും മെമ്മറി കാര്ഡും പിടിച്ചെടുത്തു. ആലപ്പുഴയില് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്ത.് പള്സര് സുനിയുടെ അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിന്റെ വീട്ടില് നിന്നാണ് സിം കാര്ഡും മെമ്മറികാര്ഡും കണ്ടെത്തിയത്. എന്നാല് നടിയുടെ ദൃശ്യങ്ങള് പകര്ത്തിയ ഫോണിലെ സിംകാര്ഡും മെമ്മറി കാര്ഡുമാണ് ഇവയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
 | 

നടിയെ ആക്രമിച്ച സംഭവം; സിം കാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തു

കൊച്ചി: നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ സിം കാര്‍ഡും മെമ്മറി കാര്‍ഡും പിടിച്ചെടുത്തു. ആലപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്ത.് പള്‍സര്‍ സുനിയുടെ അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിന്റെ വീട്ടില്‍ നിന്നാണ് സിം കാര്‍ഡും മെമ്മറികാര്‍ഡും കണ്ടെത്തിയത്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിലെ സിംകാര്‍ഡും മെമ്മറി കാര്‍ഡുമാണ് ഇവയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

നടിയെ തട്ടിക്കൊണ്ടു പോവുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ സുപ്രധാന തെളിവാണ് പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍. ഇതിനായി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കായലില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈയവസരത്തില്‍ അമ്പലപ്പുഴയില്‍ നിന്നു ലഭിച്ചിരിക്കുന്ന സിം കാര്‍ഡും മെമ്മറി കാര്‍ഡും ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതാണോ എന്ന് ഉറപ്പു വരുത്താനായിരിക്കും പോലീസിന്റെ ആദ്യ ശ്രമം. ആക്രമണത്തിനു ശേഷം ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞു എന്നായിരുന്നു സുനിയുടെ മൊഴി.

നടിക്കെതിരെ നടന്ന അതിക്രമത്തിന്റെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍. ഫോണ്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയാല്‍ത്തന്നെ കുറ്റകൃത്യം നടന്നുവെന്ന വാദം ഉറപ്പിക്കാന്‍ കഴിയും. ഫോണ്‍ ലഭിക്കാതെ കേസ് വിചാരണക്കോടതിയില്‍ എത്തിയാല്‍ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ എങ്ങനേയും ഫോണ്‍ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

നേരത്തേ കൊച്ചിയിലെ വിവിധ ഭാഗങ്ങളിലും കൃത്യം നടത്തിയ ശേഷം സുനി എത്തിയ വീട്ടിലും കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ച വീട്ടിലും പോലീസ് ഫോണിനായി പരിശോധന നടത്തിയിരുന്നു. കൂടാതെ പ്രതി ഒളിവില്‍ പോയ സമയത്ത് താമസിച്ച ആലപ്പുഴ, കുണ്ടന്നൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. മറ്റാര്‍ക്കെങ്കിലും ഫോണ്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വെണ്ണലയ്ക്ക് സമീപം ഓടയില്‍ ഫോണ്‍ കളഞ്ഞുവെന്നായിരുന്നു ഇയാള്‍ ആദ്യം നല്‍കിയ മൊഴി.