ആലപ്പുഴയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം

ആലപ്പുഴയില് കോവിഡ് നിരീക്ഷണത്തില് ഇരിക്കെ മരിച്ച ചെങ്ങന്നൂര് സ്വദേശിക്ക് കോവിഡ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരണം.
 | 
ആലപ്പുഴയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച ചെങ്ങന്നൂര്‍ സ്വദേശിക്ക് കോവിഡ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. മുഖ്യമന്ത്രിയാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ ജോസ് ആലപ്പുഴയിലെ കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കരള്‍ രോഗബാധിതനായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ജോസ് ജോയി മരിച്ചത്. കോവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,28,953 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ് കഴിയുന്നത്. 1204 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.