വിവാഹ മോചനം തന്റെ പിടിവാശി മൂലമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് അമൃത സുരേഷ്

നടന് ബാലയുമായുള്ള വിവാഹമോചനം തന്റെ പിടിവാശി മൂലമാണെന്ന് ചില ഓണ്ലൈന് മാധ്യമങ്ങളില് വന്ന വാര്ത്ത വളച്ചൊടിച്ചതാണെന്ന് ഗായിക അമൃത സുരേഷ്. മനഃപൂര്വം തന്നെ തളര്ത്താനാണോ താന് പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത വാക്കുകള് എഴുതിപ്പിടിപ്പിച്ചതെന്നും അമൃത ഫേസ്ബുക്ക് പോസ്റ്റില് ചോദിക്കുന്നു. വനിതയില് പ്രസിദ്ധീകരിച്ച അഭിമുഖത്തെ ഉദ്ധരിച്ചാണ് വേര്പിരിയലിനു കാരണം തന്റെ പിടിവാശിയാണെന്ന് അമൃത വെളിപ്പെടുത്തുന്നു എന്ന വാര്ത്ത ചില ഓണ്ലൈന് മാധ്യമങ്ങള് നല്കിയത്.
 | 

വിവാഹ മോചനം തന്റെ പിടിവാശി മൂലമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് അമൃത സുരേഷ്

കൊച്ചി: നടന്‍ ബാലയുമായുള്ള വിവാഹമോചനം തന്റെ പിടിവാശി മൂലമാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് ഗായിക അമൃത സുരേഷ്. മനഃപൂര്‍വം തന്നെ തളര്‍ത്താനാണോ താന്‍ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത വാക്കുകള്‍ എഴുതിപ്പിടിപ്പിച്ചതെന്നും അമൃത ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തെ ഉദ്ധരിച്ചാണ് വേര്‍പിരിയലിനു കാരണം തന്റെ പിടിവാശിയാണെന്ന് അമൃത വെളിപ്പെടുത്തുന്നു എന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയത്.

വനിത ചെയ്തതു പോലെ നേരിട്ടു വിളിച്ച് അഭിമുഖം എടുക്കാനുള്ള മാന്യതയും ധൈര്യവും ഈ മാധ്യമങ്ങള്‍ കാണിക്കണമെന്നും മാധ്യമധര്‍മം പാലിക്കുന്ന മറ്റു മാധ്യമങ്ങള്‍ക്കു മാധ്യമപ്രവര്‍ത്തകര്‍ക്കും അപമാനമാണ് ഇത്തരം പ്രവൃത്തികളെന്നും അമൃത കുറ്റപ്പെടുത്തി.

രണ്ടു വര്‍ഷമായി ബാലയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് എന്റെ അച്ഛനമ്മമാര്‍ക്കൊപ്പമാണ് കഴിയുന്നതെന്നും നാലു വയസുള്ള മോളുടെ കാര്യത്തിന് ഓടി നടക്കാന്‍ ഇപ്പോള്‍ താന്‍ മാത്രമേ ഉള്ളൂവെന്നും പറയുന്നിടത്ത് മാതാപിതാക്കള്‍ തനിക്കു തരുന്ന പിന്തുണയെപ്പറ്റി പരാമര്‍ശിച്ചിരുന്നു. നീയായിട്ട് വരുത്തിവെച്ചതല്ലേ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നുവെന്ന് അമൃത വ്യക്തമാക്കി.

പോസ്റ്റ് കാണാം