തോമസ് ഐസക് പറഞ്ഞത് തികച്ചും വസ്തുതാപരം; നുണപ്രചാരണം അപമാനിക്കാനുള്ള നീക്കമെന്ന് മനോരമ ന്യൂസ് അവതാരകന്‍

മനോരമ ന്യൂസ് ചാനല് അഭിമുഖത്തിന്റെ കുറച്ച് ഭാഗം അടര്ത്തിയെടുത്ത് മന്ത്രി തോമസ് ഐസക്കിനെ അപമാനിക്കുന്ന സൈബര് പ്രചാരണത്തിനെതിരെ വാര്ത്താ അവതാരകനായ അയ്യപ്പദാസ്.
 | 
തോമസ് ഐസക് പറഞ്ഞത് തികച്ചും വസ്തുതാപരം; നുണപ്രചാരണം അപമാനിക്കാനുള്ള നീക്കമെന്ന് മനോരമ ന്യൂസ് അവതാരകന്‍

മനോരമ ന്യൂസ് ചാനല്‍ അഭിമുഖത്തിന്റെ കുറച്ച് ഭാഗം അടര്‍ത്തിയെടുത്ത് മന്ത്രി തോമസ് ഐസക്കിനെ അപമാനിക്കുന്ന സൈബര്‍ പ്രചാരണത്തിനെതിരെ വാര്‍ത്താ അവതാരകനായ അയ്യപ്പദാസ്. അഭിമുഖത്തില്‍ തോമസ് ഐസക് പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്നും നുണപ്രചാരണം ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ അയ്യപ്പദാസ് പറയുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതല്‍ പണം വേണോ നോട്ട് അടിക്കും. 90 ആയപ്പോള്‍ നയം മാറ്റി. ആര്‍ബിഐയില്‍ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളില്‍ നിന്ന് വേണം. മോണിറ്റൈസ് ചെയ്യണം. ഇപ്പേള്‍ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? ഫെഡറല്‍ റിസര്‍വ് ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ റിസര്‍വ് ബാങ്കിനെ ഉപയോഗപ്പെടുത്തണം.

ഇത്രയുമാണ് തോമസ് ഐസക് പറഞ്ഞത്. ഇതില്‍ ആദ്യത്തെ രണ്ട് വാചകം മാത്രം അടര്‍ത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്. 21 സെക്കന്റും അതില്‍ താഴെയുമുള്ള വീഡിയോകളാണ് ചറപറ പ്രചരിക്കുന്നത്. അതു മാത്രം കേള്‍ക്കുന്ന ഒരാള്‍ക്ക് തെറ്റിദ്ധാരണ സ്വാഭാവികം. മുഴുവന്‍ കേട്ട ആളുകളില്‍ ചിലരാണ് അദ്ദേഹത്തെ മണ്ടനായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത് ചെയ്തത് എന്നും വ്യക്തമാണെന്ന ് അയ്യപ്പദാസ് പറയുന്നു.

പോസ്റ്റ് വായിക്കാം

നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ എന്ന് ചോദിച്ച് ഒരു വീഡിയോ ഇന്ന് ഉച്ചമുതൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നുണപ്രചരണം. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം.
എന്താണ് ഉണ്ടായത്?
മനോരമ ന്യൂസിൽ ഇന്ന് രാവിലെ പത്തിന് അതിഥിയായി വന്ന് എന്നോട് സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
” സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോൾ നയം മാറ്റി. RBI യിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. Monetize ചെയ്യണം. ഇപ്പേൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? Federal reserve ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ reserve bank നെ ഉപയോഗപ്പെടുത്തണം.
ഇത്രയുമാണ് തോമസ് ഐസക് പറഞ്ഞത്. ഇതിൽ ആദ്യത്തെ രണ്ട് വാചകം മാത്രം അടർത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്. 21 സെക്കൻറും അതിൽ താഴെയുമുള്ള video കളാണ് ചറപറ പ്രചരിക്കുന്നത്. അതു മാത്രം കേൾക്കുന്ന ഒരാൾക്ക് തെറ്റിദ്ധാരണ സ്വാഭാവികം. മുഴുവൻ കേട്ട ആളുകളിൽ ചിലരാണ് അദ്ദേഹത്തെ മണ്ടനായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത് ചെയ്തത് എന്നും വ്യക്തം.
ഇനി പറഞ്ഞു വന്നതിലേക്ക്. ഡോ.ഐസക് പറഞ്ഞത് പൂർണമായും ശരി മാത്രമാണ്. ആവശ്യമായ നോട്ട് അടിക്കൽ തന്നെയായിരുന്നു പണ്ട്. ഓർക്കുക. പണ്ടെന്നാണ് പറഞ്ഞത്. പിന്നെ ബോണ്ട് കൊടുത്ത് ആർബിഐ യിൽ നിന്ന് പണം വാങ്ങുന്ന രീതിയായി. അത് ചെയ്യണം കേന്ദ്രം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. തികച്ചും വസ്തുതാപരം.
തോമസ് ഐസകിനെ പല പേര് വിളിച്ച് ആക്ഷേപിക്കുന്ന നൂറു കണക്കിന് മെസേജുകൾ ഇന്ന് ഈ മണിക്കൂറുകൾക്കകം കിട്ടി. നിരവധി ഫോൺകോളുകൾ. വിദേശത്തു നിന്നടക്കം. പലതിലും മന്ത്രി മണ്ടത്തരം പറഞ്ഞിട്ടും അവതാരകനായ ഞാൻ തിരുത്തിയില്ലെന്നും. എന്നെക്കുറിച്ചുള്ളത് ഞാൻ കാര്യമാക്കുന്നില്ല. Live anchoring ഇടയിൽ ഒരു സംഖ്യ തെറ്റിയതിന് എന്റെ സഹപ്രവർത്തക ക്രൂരമായി പരിഹസിക്കപ്പെട്ടതാണല്ലോ. തീർത്തും മനുഷ്യസഹജമായ ഒന്നിന്റെ പേരിൽ. അപ്പോൾ അത് കാര്യമാക്കുന്നില്ല
ഈ വിശദീകരണം എന്റെ ഉത്തരവാദിത്തമാണ്. Official തിരക്കിനിടക്ക് ഒരു മണിക്കുർ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കൂടി മനസ് കാട്ടി വന്നിരുന്ന ഒരു മനുഷ്യൻ അകാരണമായി പരിഹസിക്കപ്പെടുകയാണ്. നീതിയല്ല അത്.
പിന്നെ മന്ത്രി പറഞ്ഞത് നടപ്പാകുമോ എന്നത്. നടപ്പായാൽ economy യിൽ എന്തുണ്ടാകും എന്നത്. ചർച്ചാ വിഷയമാണ്. പിന്നെ സംസാരിക്കാം.