ബിജു രമേശിന് പണം പിരിച്ച് നല്‍കിയിട്ടില്ലെന്ന് ബാറുടമകളുടെ സംഘടന

ബിജു രമേശിന് പണം പിരിച്ച് നല്കിയിട്ടില്ലെന്ന് ബാറുടമകളുടെ സംഘടന.
 | 
ബിജു രമേശിന് പണം പിരിച്ച് നല്‍കിയിട്ടില്ലെന്ന് ബാറുടമകളുടെ സംഘടന

തിരുവനന്തപുരം: ബിജു രമേശിന് പണം പിരിച്ച് നല്‍കിയിട്ടില്ലെന്ന് ബാറുടമകളുടെ സംഘടന. ബാറുടമകളോ സംഘടനകളോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍സ് അറിയിച്ചു. ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായെന്ന് സംശയമുള്ളതായി സംഘടനാ പ്രസിഡന്റ് സുനില്‍ കുമാര്‍ പറഞ്ഞു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ സംഘടന പൂര്‍ണ്ണമായും തള്ളി.

ബിജു രമേശിന്റെ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയിട്ട 418 ബാറുകള്‍ തുറക്കുന്നതിനായി മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശം അനുസരിച്ച് ബാറുടമകളില്‍ നിന്ന് 10 കോടി രൂപ പിരിച്ചുവെന്നായിരുന്നു ബിജു രമേശ് പറഞ്ഞത്.

ഈ തുകയില്‍ നിന്ന് ഒരു കോടി ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനും നല്‍കിയെന്നും ബിജു രമേശ് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. ബിജു രമേശിന് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.