സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് ശബരിമലയില്‍ പോയത്; പശ്ചാത്താപമില്ല, ഇനി പോകാന്‍ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി

സുപ്രീം കോടതി വിധി നടപ്പാക്കാന് മാത്രമാണ ശബരിമലയില് പോയതെന്ന് ബിന്ദു അമ്മിണി.
 | 
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് ശബരിമലയില്‍ പോയത്; പശ്ചാത്താപമില്ല, ഇനി പോകാന്‍ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി

കോഴിക്കോട്: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ ശബരിമലയില്‍ പോയതെന്ന് ബിന്ദു അമ്മിണി. ആ സമയത്ത് അത് അനിവാര്യമായിരുന്നുവെന്നും അത് തെറ്റായി തോന്നുന്നില്ലെന്നും ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. പോയതില്‍ പശ്ചാത്താപമില്ല. ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിച്ചതല്ല. സംഘപരിവാര്‍ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ പോയതാണ് താനെന്നും ഇനി പോകാന്‍ ആഗ്രഹമില്ലെന്നും അവര്‍ പറഞ്ഞു.

ശബരിമലയില്‍ പോയതിന്റെ പേരില്‍ താന്‍ സംഘപരിവാര്‍ വേട്ടയ്ക്ക് ഇരയാവുകയണ്. ഫോണിലും മാധ്യമങ്ങളിലൂടെയും വധഭീഷണി വരെയുണ്ടാകുന്നു. കഴിഞ്ഞ 18 ന് ിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെ ആസിഡ് ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കി. പോലീസ് പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാവുന്നില്ല. പ്രതികളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും പരാതി നല്‍കാന്‍ എത്തിയാല്‍ തന്നെ ബുദ്ധിമുട്ടിക്കുകയാണ് പോലീസ് എന്നും അവര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങും. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കുന്നില്ല. ഉത്തരവ് പാലിക്കാത്ത കൊയിലാണ്ടി പൊലീസിനെതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കുമെന്നും ദളിത് അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.