വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ സ്വത്ത് കണ്ടുകെട്ടി

മലബാര് സിമന്റ്സ് അഴിമതിക്കേസില് പ്രതിയായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് എന്നറിയപ്പെടുന്ന വി.എം.രാധാകൃഷ്ണന്റെ സ്വത്ത് കണ്ടുകെട്ടി. എന്ഫോഴ്സ്മെന്റാണ് ഇയാള്ക്കെതിരെ നടപടിയെടുത്തത്. 2004-2008 കാലയളവില് സമ്പാദിച്ച 23 കോടിയോളം മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
 | 

വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പ്രതിയായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി.എം.രാധാകൃഷ്ണന്റെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. 2004-2008 കാലയളവില്‍ സമ്പാദിച്ച 23 കോടിയോളം മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

മലബാര്‍ സിമന്റ്‌സില്‍ അഴിമതി നടന്നതായി കണ്ടെത്തിയ കാലഘട്ടമാണ് ഇത്. ഹോട്ടല്‍, ഫ്‌ളാറ്റ് എന്നിവ ഈ സ്വത്തില്‍ ഉള്‍പ്പെടുന്നു. മലബാര്‍ സിമന്റ്‌സില്‍ കരാറുകാരനായിരുന്ന രാധാകൃഷ്ണനെതിരെ അഞ്ച് അഴിമതിക്കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 23 കോടി രൂപയുടെ നഷ്ടമാണ് ഈ കേസുകളില്‍ കണ്ടെത്തിയത്.

കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നിന്നാണ് സ്‌വത്തുക്കള്‍ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.