ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മീഷന്‍; നടപടിയുണ്ടായേക്കും

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില് നടന്ന പ്രതിഷേധത്തില് കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മീഷന് റിപ്പോര്ട്ട്. സംഭവം ഗുരുതരമായ നിയമലംഘനമാണെന്നും ഇക്കാര്യം അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്നും ബാലവകാശ കമ്മീഷന് ഡിജിപിയോട് നിര്ദേശിച്ചിട്ടുണ്ട്. കുട്ടികളെ സമരത്തിന് മുന്നില് നിര്ത്തിയ മാതാപിതാക്കള് ഉള്പ്പെടെയുള്ളവര്ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നാണ് സൂചന.
 | 
ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മീഷന്‍; നടപടിയുണ്ടായേക്കും

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന പ്രതിഷേധത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സംഭവം ഗുരുതരമായ നിയമലംഘനമാണെന്നും ഇക്കാര്യം അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്നും ബാലവകാശ കമ്മീഷന്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളെ സമരത്തിന് മുന്നില്‍ നിര്‍ത്തിയ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നാണ് സൂചന.

വിഷയത്തില്‍ തുടര്‍ നടപടി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് പോലീസാണ്. കുട്ടികളെ സമരത്തിന് കവചമായി ഉപയോഗിച്ചതായി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ കുട്ടികളെ അറസ്റ്റ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

കുട്ടികളെ സമരത്തിന് ഇറക്കിയത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. കുട്ടികള്‍ നടത്തിയ പ്രതിഷേധം കാരണമാണ് ദര്‍ശനം നടത്താതെ താന്‍ തിരികെ പോരാന്‍ കാരണമെന്ന് നേരത്തെ രഹ്ന ഫാത്തിമ വ്യക്തമാക്കിയിരുന്നു.