സഹസംവിധായിക ബ്ലസിയും മോഡൽ രേഷ്മയും കൊക്കെയ്ൻ വിൽപ്പനക്കാർ

കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ സഹസംവിധായിക ബ്ലസിയും മോഡൽ രേഷ്മയും കൊക്കെയ്ൻ വിൽപ്പനക്കാരെന്ന് പോലീസ് പറഞ്ഞു. കടവന്ത്രയിലെ ഫ്ളാറ്റിൽ ഇവർ കൊക്കെയ്ൻ വിറ്റിരുന്നതായും ഇടപാടുകാരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു. കോടതിയ്ക്ക് നൽകിയ കസ്റ്റഡി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 | 

സഹസംവിധായിക ബ്ലസിയും മോഡൽ രേഷ്മയും കൊക്കെയ്ൻ വിൽപ്പനക്കാർ
കൊച്ചി: കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ സഹസംവിധായിക ബ്ലസിയും മോഡൽ രേഷ്മയും കൊക്കെയ്ൻ വിൽപ്പനക്കാരെന്ന് പോലീസ് പറഞ്ഞു. കടവന്ത്രയിലെ ഫ്‌ളാറ്റിൽ ഇവർ കൊക്കെയ്ൻ വിറ്റിരുന്നതായും ഇടപാടുകാരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു. കോടതിയ്ക്ക് നൽകിയ കസ്റ്റഡി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസിൽ അറസ്റ്റിലായ ബ്ലെസിക്ക് കൊക്കെയ്ൻ കൈമാറിയ ഫ്രാങ്കോ എന്നയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. ഗോവയിലെ ബാഗാ ബീച്ചിലും അൻജുനാ ബീച്ചിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും ടൂറിസം സീസൺ അല്ലാത്തതും ഗോവൻ പത്രങ്ങളിൽ വാർത്ത വന്നതുമാണ് അന്വേഷണത്തിന് തിരിച്ചടിയായത്.

ന്യൂ ഇയർ ആഘോഷത്തിനു പോയപ്പോൾ ഗോവയിലെ ഫ്രാങ്കോ എന്നയാളിൽ നിന്നാണ് കൊക്കെയ്ൻ വാങ്ങിയതെന്നും ഇയാളെ കണ്ടാൽ അറിയാമെന്നും ബ്ലെസ്സി പോലീസിന് മൊഴി നൽകിയിരുന്നു. കൊച്ചിയിൽ കടവന്ത്രയിലെ ഫ്‌ളാറ്റിൽ നിന്നുമാണ് കൊക്കൈയ്‌നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേർ പോലീസ് പിടിയിലായത്. നടൻ ഷൈൻ ടോം ചാക്കോ, ബ്ലസി, മോഡലുകളായ ടിൻസി, രേഷ്മ, ദുബായിയിലെ ട്രാവൽ മാർട് ഉടമ സ്‌നേഹ എന്നിവരായിരുന്നു പോലീസ് പിടിയിലായത്. ഇവരിൽ നിന്നും 10 ഗ്രാം കൊക്കൈയ്ൻ കണ്ടെടുത്തിരുന്നു.