പറശ്ശിനിക്കടവില്‍ പീഡനത്തനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡിപ്പിക്കപ്പെട്ടു

പറശ്ശിനിക്കടവില് കൂട്ടബലാല്സംഗത്തിന് ഇരയായ പെണ്കുട്ടിയുടെ സഹപാഠിയും പീഡനത്തിന് ഇരയായി. കൊളച്ചേരി സ്വദേശി ആദര്ശ് എന്നയാള് പീഡിപ്പിച്ചുവെന്നാണ് പെണ്കുട്ടിയുടെ പരാതി. ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാള് കണ്ണൂരില് വെച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആദര്ശിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പറശ്ശിനിക്കടവ് പീഡനക്കേസുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.
 | 
പറശ്ശിനിക്കടവില്‍ പീഡനത്തനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡിപ്പിക്കപ്പെട്ടു

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡനത്തിന് ഇരയായി. കൊളച്ചേരി സ്വദേശി ആദര്‍ശ് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാള്‍ കണ്ണൂരില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പറശ്ശിനിക്കടവ് പീഡനക്കേസുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

പറശ്ശിനിക്കടനവ് പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് അടക്കം ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ 5 പേര്‍ കേസില്‍ അറസ്റ്റിലായിരുന്നു. 19 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ജന എന്ന പേരിലുണ്ടാക്കിയ വ്യാജ പ്രൊഫൈലിലൂടെയാണ് പറശ്ശിനിക്കടവില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സംഘം വലയിലാക്കിയത്. പിന്നീട് അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി പരിചയപ്പെട്ടു.

ഇയാളെ കാണാന്‍ പറശ്ശിനിക്കടവില്‍ എത്തിയപ്പോളാണ് ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്തത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.