‘നിങ്ങള്‍ക്ക് ആളുമാറിപ്പോയി’; ബി.ജെ.പിയില്‍ ചേരാന്‍ സിപിഎം എം.പിയെ ക്ഷണിച്ച അമിത് ഷായ്ക്ക് എം.ബി രാജേഷിന്റെ മറുപടി

ന്യൂഡല്ഹി: നിവേദനം നല്കാനെത്തിയ സിപിഎം എം.പിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി ആരോപണം. ത്രിപുരയില് നിന്നുള്ള ഏക സിപിഎം എം.പിയായ ഝര്ണാ ദാസിനെയാണ് അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി ആരോപണം ഉയര്ന്നിരിക്കുന്നത്. സംഭവത്തില് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്ശനവുമായി സിപിഎം നേതാവ് എം.ബി രാജേഷും രംഗത്ത് വന്നിട്ടുണ്ട്. അമിത് ഷായ്ക്ക് ആളുമാറിപ്പോയെന്നായിരുന്നു രാജേഷിന്റെ പ്രതികരണം. ത്രിപുരയില് തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില് അവരുടെ വീടാക്രമിച്ച തീവ്രവാദികള് കണ്മുന്നിലിട്ട് ഭര്ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന് പണയം വെച്ചാണ്
 | 
‘നിങ്ങള്‍ക്ക് ആളുമാറിപ്പോയി’; ബി.ജെ.പിയില്‍ ചേരാന്‍ സിപിഎം എം.പിയെ ക്ഷണിച്ച അമിത് ഷായ്ക്ക് എം.ബി രാജേഷിന്റെ മറുപടി

ന്യൂഡല്‍ഹി: നിവേദനം നല്‍കാനെത്തിയ സിപിഎം എം.പിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി ആരോപണം. ത്രിപുരയില്‍ നിന്നുള്ള ഏക സിപിഎം എം.പിയായ ഝര്‍ണാ ദാസിനെയാണ് അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം.ബി രാജേഷും രംഗത്ത് വന്നിട്ടുണ്ട്. അമിത് ഷായ്ക്ക് ആളുമാറിപ്പോയെന്നായിരുന്നു രാജേഷിന്റെ പ്രതികരണം.

ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന്‍ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്‍കാന്‍ ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്. രാജേഷ് ഫെയിസ്ബുക്കില്‍ കുറിച്ചു.

‘ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ലെന്ന് അമിത് ഷായുടെ ക്ഷണത്തിന് ഝര്‍ണാദാസ് മറുപടി പറഞ്ഞുവെന്നും രാജേഷ് ഫെയിസ്ബുക്കില്‍ കുറിച്ചു. പ്രത്യയശാസ്ത്ര പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതെന്നും രാജേഷ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്. ഝര്‍ണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന്‍ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്‍കാന്‍ ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.

‘ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല’ എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝര്‍ണ ഇത്രയും കൂടി കൂറുമാറാന്‍ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ‘ഒരു മാര്‍ക്‌സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും’. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതും.

പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍.

ലാല്‍സലാം ഝര്‍ണാദാസ്