സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണ്‍ ഉപയോഗിച്ചു; കോടിയേരിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്.
 | 
സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണ്‍ ഉപയോഗിച്ചു; കോടിയേരിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണാണ് ഇവര്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതായി കസ്റ്റംസ് വ്യക്തമാക്കുന്നത്.

ഈ മാസം 10-ാം തിയതി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 1.13 ലക്ഷം രൂപ വില വരുന്ന ഈ ഫോണ്‍ ആണ് സന്തോഷ് ഈപ്പന്‍ വാങ്ങിയവയില്‍ ഏറ്റവും വില കൂടിയത്. ഐഎംഇഐ നമ്പര്‍ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. സ്വര്‍ണ്ണക്കടത്ത് വിവാദമാകുന്നതു വരെ ഈ ഫോണ്‍ വിനോദിനി ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് പറയുന്നത്.

സന്തോഷ് ഈപ്പനെ വിളിക്കാനും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡും കണ്ടെത്തിയെന്നാണ് വിവരം. കോണ്‍സുല്‍ ജനറല്‍ ഈ ഫോണ്‍ വിനോദിനിക്ക് നല്‍കുകയായിരുന്നുവെന്നും വിവരമുണ്ട്.