പി.കെ.ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി

പി.കെ.ശശി എംഎല്എക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്കി. ശശിക്കെതിരെ നടക്കുന്ന പാര്ട്ടിതല അന്വേഷണം അട്ടിമറിക്കാന് ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് പുതിയ പരാതി. താന് നേരത്തേ നല്കിയ പരാതിയില് പാര്ട്ടി കമ്മീഷന് അന്വേഷണം നടത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും യുവതി ആരോപിക്കുന്നു.
 | 

പി.കെ.ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി

പാലക്കാട്: പി.കെ.ശശി എംഎല്‍എക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. ശശിക്കെതിരെ നടക്കുന്ന പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് പുതിയ പരാതി. താന്‍ നേരത്തേ നല്‍കിയ പരാതിയില്‍ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും യുവതി ആരോപിക്കുന്നു.

പി.കെ ശശിക്കെതിരായ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു. സംശയാസ്പദമായ ഇടപെടലുകള്‍ പി.കെ ശശി നടത്തുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും സംശയാസ്പദമായ പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും പരാതിക്കാരി പറയുന്നു. കമ്മീഷന്‍ അംഗമായ കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു.

കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ഇതിന്റെ ഫോട്ടോകള്‍ പോസ്റ്ററുകളായി ജില്ലയില്‍ ഉടനീളം പതിക്കുകയും ചെയ്യുന്നു. അതിനാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനം സംശയാസ്പദമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പരാതി പിന്‍വലിപ്പിക്കാന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തിയെന്നും യുവതി പറയുന്നു. ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകളും വനിതാ നേതാവ് പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.