ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്ദ്ദിച്ച സംഭവത്തില് ഓട്ടോ ഡ്രൈവര് സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.
 | 
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. ആധാര്‍ കാര്‍ഡ് ചോദിച്ചു കൊണ്ടുള്ള മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. സുരേഷ് ഒളിവിലാണെന്നാണ് വിവരം.

ഗൗതം മണ്ഡല്‍ എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെയാണ് സുരേഷ് മര്‍ദ്ദിച്ചത്. സംഭവത്തിന് ശേഷം ഗൗതം ആശുപത്രിയില്‍ ചികിത്സ തേടുകയോ പോലീസില്‍ വിവരം അറിയിക്കുകയോ ചെയ്തിരുന്നില്ല. ഗൗതമിനെ കണ്ടെത്തിയ പോലീസ് വിശദമായി മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30നായിരുന്നു സംഭവമുണ്ടായത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതമിനെ പിന്നോട്ടെടുക്കുകയായിരുന്ന സുരേഷിന്റെ ഓട്ടോ ഇടിച്ചു. ഇത് ചോദിച്ചപ്പോഴാണ് സുരേഷ് ഗൗതമിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. എന്റെ ആധാറും ലൈസന്‍സും ഇന്ത്യനഇതാ, നിന്റെ ആധാര്‍ എവിടെയെന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഗൗതം കാര്‍ഡ് എടുത്ത് നല്‍കി. സുരേഷ് അത് പിടിച്ചു വാങ്ങുകയായിരുന്നു.

നീ എവിടുത്തുകാരനാ, ജാര്‍ഖണ്ഡോ ഒറീസയോ ബംഗാളോ, ആധാര്‍ കാണിക്കെടാ ഇതൊക്കെ ക്യാമറയില്‍ പിടിക്കെടാ എന്നും സുരേഷ് പറഞ്ഞു. സമീപത്തുണ്ടായിരുന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.