ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ തട്ടിപ്പ്? ആശങ്ക പങ്കുവെച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍

സ്വീകാര്യത വര്ദ്ധിച്ചു വരുന്ന ഈ സങ്കേതത്തില് നിര്മാതാക്കള് തട്ടിപ്പിന് ഇരയാകുന്നുണ്ടോ?
 | 
ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ തട്ടിപ്പ്? ആശങ്ക പങ്കുവെച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍

കോവിഡ് പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നതിനാല്‍ സിനിമകള്‍ റിലീസിനായി ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. സിനിമകളുടെ അവകാശം വാങ്ങി അവ റിലീസ് ചെയ്യുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചെയ്യുന്നത്. സ്വീകാര്യത വര്‍ദ്ധിച്ചു വരുന്ന ഈ സങ്കേതത്തില്‍ നിര്‍മാതാക്കള്‍ തട്ടിപ്പിന് ഇരയാകുന്നുണ്ടോ? അത്തരമൊരു ആശങ്ക പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ. സാറ്റലൈറ്റ് റേറ്റിന്റെ പേരില്‍ മുന്‍പ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒടിടിയുടെ പേരില്‍ ഇപ്പോള്‍ നടന്നു വരുന്നതും അത്തരം തട്ടിപ്പാണെന്ന് ബാദുഷ പറയുന്നു.

ഒടിടി യില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒടിടി കമ്പനികളുമായി ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുകയെന്നും ബാദുഷ മുന്നറിയിപ്പ് നല്‍കുന്നു.

പോസ്റ്റ് വായിക്കാം

ഒടിടി പ്ലാറ്റ്ഫോമിൽ നടക്കുന്ന തട്ടിപ്പ്
സിനിമകളുടെ പ്രദർശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒ. ടി. ടി. പ്ലാറ്റ്ഫോം. നെറ്റ് ഫ്ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി വൻകിട സംരംഭങ്ങൾ മുതൽ നിരവധി കമ്പനികൾ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് ഉദാഹരണമാണ്. ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ചാനലുകൾക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുണ്ട്. ഇവിടെയൊക്കെ സിനിമകൾ റിലീസ് ചെയ്യുകയോ അവകാശം വാങ്ങി പിന്നീട് പ്രദർശിപ്പിക്കുകയോ ചെയ്യും.
പറഞ്ഞു വരുന്നത് അതല്ല, ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ്. പണ്ട് സാറ്റലൈറ്റ് റേറ്റിൻ്റെ കാര്യം പറഞ്ഞ് നിരവധി നിർമാതാക്കളും സിനിമാ പ്രവർത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ഒ. ടി.ടി. പ്ലാറ്റ്ഫോമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പ് .
ഒടിടി യിൽ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റിൽ നിരവധി സിനിമകളുടെ ഷൂട്ടോ ചർച്ചകളോ പ്രീ പ്രൊഡക്ഷൻ ജോലികളോ ഒക്കെ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി. ടി കമ്പനികളുമായോ ഒന്നും ചർച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. വൻകിട പ്ലാറ്റ്ഫോമുകൾക്കായി സിനിമ ചെയ്യുമ്പോൾ അവർ ബാനർ, സംവിധായകൻ, അഭിനേതാക്കൾ, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവർക്ക് വയബിൾ എന്നു തോന്നിയാൽ മാത്രമേ തങ്ങൾ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ.
എന്നാൽ, നിരവധി നിർമാതാക്കളാണ് ഇപ്പോൾ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിൻ്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തിൽ നിങ്ങൾ കബളിപ്പിക്കപ്പെടുകയാണ്. വീണ്ടും കുറെ നിർമാതാക്കൾ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാൻ നിരവധി പേർ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിർമാതാക്കൾ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യാൻ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക.

ഒടിടി പ്ലാറ്റ്ഫോമിൽ നടക്കുന്ന തട്ടിപ്പ്

സിനിമകളുടെ പ്രദർശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒ. ടി. ടി….

Posted by Badusha Production Controller on Monday, September 21, 2020