ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദയെ ജൂണ്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്തു

ബലാല്സംഗ ശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്ത്ഥപാദത്തെ ജൂണ് മൂന്ന് വരെ റിമാന്ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയില് കഴിയുന്ന ഇയാളുടെ അറസ്റ്റ് ശനിയാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് ഇയാളെ പോലീസ് സെല്ലിലേക്ക് മാറ്റുന്നത്. ആശുപത്രിയില് മജിസ്ട്രേറ്റ് എത്തിയാണ് ഇയാളെ റിമാന്ഡ് ചെയ്തത്
 | 

ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദയെ ജൂണ്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ബലാല്‍സംഗ ശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ ജൂണ്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് ശനിയാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് ഇയാളെ പോലീസ് സെല്ലിലേക്ക് മാറ്റുന്നത്. ആശുപത്രിയില്‍ മജിസ്‌ട്രേറ്റ് എത്തിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയാള്‍ തങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി നല്‍കി. ഭൂമിവാങ്ങാനെന്ന പേരിലാണ് ഇയാള്‍ പണം വാങ്ങിയതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ പരാതിയിലും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ലിംഗം ഛേദിക്കപ്പെട്ട നിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.