ആര്‍എസ്എസ് നിയന്ത്രണത്തിലായ ശബരിമലയില്‍ സര്‍ക്കാരും പോലീസും പരാജയമെന്ന് വി.ഡി.സതീശന്‍

ആര്എസ്എസിന്റെ പൂര്ണ്ണ നിയന്ത്രണത്തിലായ ശബരിമലയില് സര്ക്കാരും പോലീസും ദയനീയ പരാജയമെന്ന് കോണ്ഗ്രസ് നേതാവ് വി.ഡി.സതീശന്. കണ്ണൂരില് നിന്നുള്ള കുപ്രസിദ്ധ സംഘപരിവാര് നേതാവ് വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തില് ആര്.എസ്.എസ്. പ്രവര്ത്തകരുടെ തേര്വാഴ്ചയാണ് അവിടെ നടക്കുന്നതെന്ന് സതീശന് ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. അമ്പതു വയസിനു മുകളില് ഉള്ള സ്ത്രീകളെ പോലും ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയും ചെയ്യുന്ന കാഴ്ച വെളിവാക്കുന്നത് വിശ്വാസ സംരക്ഷണമല്ല കലാപം ആണ് ലക്ഷ്യം എന്നത് തന്നെയാണ്.
 | 

ആര്‍എസ്എസ് നിയന്ത്രണത്തിലായ ശബരിമലയില്‍ സര്‍ക്കാരും പോലീസും പരാജയമെന്ന് വി.ഡി.സതീശന്‍

ആര്‍എസ്എസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായ ശബരിമലയില്‍ സര്‍ക്കാരും പോലീസും ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. കണ്ണൂരില്‍ നിന്നുള്ള കുപ്രസിദ്ധ സംഘപരിവാര്‍ നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ തേര്‍വാഴ്ചയാണ് അവിടെ നടക്കുന്നതെന്ന് സതീശന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അമ്പതു വയസിനു മുകളില്‍ ഉള്ള സ്ത്രീകളെ പോലും ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയും ചെയ്യുന്ന കാഴ്ച വെളിവാക്കുന്നത് വിശ്വാസ സംരക്ഷണമല്ല കലാപം ആണ് ലക്ഷ്യം എന്നത് തന്നെയാണ്.

ആചാരങ്ങളുടെ സംരക്ഷകരായി സ്വയം അവതരിച്ചിരിക്കുന്ന വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെയുള്ളവര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയുടെ മുകളില്‍ നടതിരിഞ്ഞു നിന്ന് നടത്തുന്നത് കലാപത്തിനുള്ള ആഹ്വാനമാണ്. ആചാരപ്രകാരം പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടു ഇല്ലാതെ കയറാന്‍ രാജ പ്രതിനിധിക്ക് മാത്രമേ അനുവാദമുള്ളൂ. പതിനെട്ടാം പടി തിരിച്ചിറങ്ങുന്ന ഭക്തര്‍ പോലും നടതിരിഞ്ഞ് ഇറങ്ങാറില്ല. ആചാരലംഘനങ്ങള്‍ക്കെതിരായ സമരം നടത്തേണ്ടത് ആചാരലംഘനം നടത്തിക്കൊണ്ടാണോ എന്നും പരിപാവനമായ ആ പതിനെട്ടാം പടി തന്നെ സമരത്തിന് വേദിയാക്കിയത് വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറയുന്നു

പോസ്റ്റ് കാണാം

ആര്‍.എസ്.എസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായ ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരും പോലീസും ദയനീയ പരാജയമായ കാഴ്ചയാണ് കാണുന്നത്. കണ്ണൂരില്‍ നിന്നുള്ള കുപ്രസിദ്ധനായ സംഘപരിവാര്‍ നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ തേര്‍വാഴ്ചയാണ് അവിടെ നടക്കുന്നത്. അമ്പതു വയസിനു മുകളില്‍ ഉള്ള സ്ത്രീകളെ പോലും ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയും ചെയ്യുന്ന കാഴ്ച വെളിവാക്കുന്നത് വിശ്വാസ സംരക്ഷണമല്ല കലാപം ആണ് ലക്ഷ്യം എന്നത് തന്നെയാണ്. ആചാരങ്ങളുടെ സംരക്ഷകരായി സ്വയം അവതരിച്ചിരിക്കുന്ന സംഘപരിവാറിന്റെ നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെയുള്ളവര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയുടെ മുകളില്‍ നടത്തിരിഞ്ഞു നിന്ന് നടത്തുന്നത് കലാപത്തിനുള്ള ആഹ്വാനമാണ്. ആചാരപ്രകാരം പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടു ഇല്ലാതെ കയറാന്‍ രാജ പ്രതിനിധിക്ക് മാത്രമേ അനുവാദമുള്ളൂ. പതിനെട്ടാം പടി തിരിച്ചിറങ്ങുന്ന ഭക്തര്‍ പോലും നടത്തിരിഞ്ഞു ഇറങ്ങാറില്ല. ആചാരലംഘനങ്ങള്‍ക്കെതിരായ സമരം നടത്തേണ്ടത് ആചാരലംഘനം നടത്തിക്കൊണ്ടാണോ? പരിപാവനമായ ആ പതിനെട്ടാം പടി തന്നെ സമരത്തിന് വേദിയാക്കിയത് വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇവിടെ എല്ലാം പോലീസ് ക്രിമിനലുകള്‍ക്കാണ് സംരക്ഷണം കൊടുക്കുന്നത്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ കയറി സംഘപരിവാറിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന കാഴ്ച ജനാധിപത്യ കേരളത്തിന് അപമാനമാണ്. ഇത്രയും വലിയ പോലീസ് സന്നാഹമുണ്ടായിരുന്നിട്ടും കണ്ണൂരിലെ കൊടും ക്രിമിനലുകള്‍ വരെ എങ്ങനെ സന്നിധാനത്തും തമ്പടിച്ചു എന്നത് പോലീസ് വ്യക്തമാക്കണം.

ആർ.എസ്.എസിന്റെ പൂർണ്ണ നിയന്ത്രണത്തിലായ ശബരിമലയിൽ സംസ്ഥാന സർക്കാരും പോലീസും ദയനീയ പരാജയമായ കാഴ്ചയാണ് കാണുന്നത്. കണ്ണൂരിൽ…

Posted by V D Satheesan on Monday, November 5, 2018