കൊല്ലപ്പെടുന്നത് സിപിഎം ആകുമ്പോള്‍ കൊന്നതാരെന്ന് പറയാന്‍ മാധ്യമങ്ങള്ക്ക് മടിയുണ്ടെന്ന വാദം അംഗീകരിക്കേണ്ടി വരുന്നു; ഹരീഷ് വാസുദേവന്
കൊല്ലപ്പെടുന്നത് സിപിഎംകാര് ആകുമ്പോള് കൊന്നതാര് എന്ന് പറയാന് മാധ്യമങ്ങള്ക്ക് മടിയുണ്ടെന്ന വാദം ഇപ്പോള് അംഗീകരിക്കേണ്ടി വരുന്നുവെന്ന് ഹരീഷ് വാസുദേവന്‍. തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ വാര്‍ത്ത മുന്‍നിര പത്രങ്ങളില്‍ ഉള്‍പ്പേജുകളില്‍ പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരീഷിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അങ്ങേയറ്റം അപലപിക്കുമ്പോഴും, മാധ്യമങ്ങള്‍ അതില്‍ പക്ഷപാതിത്വം കാട്ടുന്നു എന്ന് സിപിഎം സുഹൃത്തുക്കള്‍ നിരന്തരം പരാതി പറയാറുണ്ട്. ഒരു പ്രദേശത്തെ സിപിഎംകാരെ ഏകപക്ഷീയമായി കൊല്ലുമ്പോള്‍ വാര്‍ത്ത ഉള്‍പ്പേജില്‍ അപ്രധാനമായി മാറുമെന്നും കൊല്ലപ്പെടുന്നത് ആര്‍എസ്എസുകാരോ കോണ്‍ഗ്രസുകാരോ ലീഗുകാരോ ആണെങ്കില്‍ സിപിഎമ്മിനെതിരെ അത് ഒന്നാം പേജ് ലീഡും മുഖപ്രസംഗവും ഒക്കെ ആകുമെന്നും അവര്‍ കുറ്റപ്പെടുത്താറുണ്ട്.
ഞാനവരോട് തര്‍ക്കിക്കുകയാണ് പതിവ്. എല്ലാത്തരം രാഷ്ട്രീയ കൊലപാതകങ്ങളും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ് എന്ന്. എന്നാല്‍ ഇന്ന് കുന്നംകുളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ, 26 വയസ്സുള്ള സനൂപിനെ, വെട്ടിക്കൊന്ന വാര്‍ത്ത ഉള്‍പ്പേജില്‍ അപ്രധാനമായി കണ്ടു. ‘കുത്തേറ്റു മരിച്ചു’ എന്നതും ‘കുത്തിക്കൊന്നു’ എന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കൊന്നതാര് എന്നതിനെപ്പറ്റി ഒരുവരി കൊടുത്തെന്നു വരുത്തിയിട്ടുണ്ട് മനോരമ. മാതൃഭൂമിയില്‍ അതുമില്ല. കൊല്ലപ്പെടുന്നത് സിപിഎം ആകുമ്പോള്‍ കൊന്നതാര് എന്ന് പറയാന് മാധ്യമങ്ങള്‍ക്ക് മടിയുണ്ട് എന്ന വാദം ഇപ്പോഴെനിക്ക് അംഗീകരിക്കേണ്ടി വരുന്നു.
ഇക്കാര്യത്തിൽ അക്രമരാഷ്ട്രീയത്തെ പൊതുവിൽ അപലപിച്ചാൽ പോരാ, പല പേരുകളിൽ നടക്കുന്ന സംഘപരിവാറിന്റെ കൊലപാതകത്തെ പേരെടുത്ത് അപലപിക്കണം. അല്ലാത്ത മാധ്യമങ്ങളും അവരുടെ നിശബ്ദ വായനക്കാരും കാണിക്കുന്നത് ഇരട്ടത്താപ്പ് ആണെന്നും ഹരീഷ് പറയുന്നു.
പോസ്റ്റ് വായിക്കാം
രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അങ്ങേയറ്റം അപലപിക്കുമ്പോഴും, മാധ്യമങ്ങൾ അതിൽ പക്ഷപാതിത്വം കാട്ടുന്നു എന്ന് CPM…
Posted by Harish Vasudevan Sreedevi on Monday, October 5, 2020