അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നെന്ന പരാമര്‍ശം; ടി.ജി.മോഹന്‍ദാസിനെതിരായ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി

അര്ത്തുങ്കല് പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന പരാമര്ശത്തില് ടി.ജി.മോഹന്ദാസിനെതിരായ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി കോടതി തള്ളി. മോഹന്ദാസ് തന്നെയാണ് ഹര്ജി നല്കിയത്. കേസില് അന്വേഷണം നടക്കണമെന്നും ഇല്ലെങ്കില് അത് വര്ഗ്ഗീയ കലാപത്തിന് വഴിവെക്കുമെന്നും ജസ്റ്റിസ് കെമാല് പാഷ പറഞ്ഞു.
 | 

അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നെന്ന പരാമര്‍ശം; ടി.ജി.മോഹന്‍ദാസിനെതിരായ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി

കൊച്ചി: അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന പരാമര്‍ശത്തില്‍ ടി.ജി.മോഹന്‍ദാസിനെതിരായ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മോഹന്‍ദാസ് തന്നെയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ അന്വേഷണം നടക്കണമെന്നും ഇല്ലെങ്കില്‍ അത് വര്‍ഗ്ഗീയ കലാപത്തിന് വഴിവെക്കുമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്ന മോഹന്‍ദാസിന്റെ ട്വിറ്റര്‍ സന്ദേശം പിന്നീട് വിവാദമാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ജിസ്‌മോന്‍ അര്‍ത്തുങ്കല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് നിരസിച്ച കോടതി അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അര്‍ത്തുങ്കല്‍ പോലീസിന് നിര്‍ദേശം നല്‍കി.

പള്ളിയെക്കുറിച്ച് അപഖ്യാതി ഉണ്ടാക്കത്തക്ക രീതിയിലും, വിശ്വാസികളായ ക്രൈസ്തവ സമൂഹത്തിന് മനസില്‍ ആഴമേറിയ മുറിവുണ്ടാക്കുന്നതിനും ഹിന്ദുമത വിശ്വാസികളും ക്രൈസ്തവരും തമ്മില്‍ സംഘര്‍ഷവും സ്പര്‍ദ്ധയും ഉണ്ടാക്കണമെന്നുള്ള ദുരുദ്ദേശ്യത്തോടുകൂടി നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിലെ ജനങ്ങളുടെയും അവരുടെ ആരാധനാ കേന്ദ്രത്തെയും കുറിച്ചുള്ള ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വസങ്ങള്‍ തകര്‍ക്കുന്നതിനു വേണ്ടി മനപൂര്‍വ്വം കരുതിക്കൂട്ടി ചെയ്തിട്ടുള്ളതാണെന്ന് മോഹന്‍ദാസിനെതിരായ പരാതിയില്‍ ആരോപിച്ചിരിക്കുന്നു.