കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാന്‍; കലാലയ രാഷ്ട്രീയത്തില്‍ വീണ്ടും ഹൈക്കോടതി

ക്യാമ്പസ് രാഷ്ട്രീയത്തില് നിലപാട് വീണ്ടും വ്യക്തമാക്കി ഹൈക്കോടതി. മാതാപിതാക്കള് കുട്ടികളെ കോളേജില് വിടുന്നത് പഠിക്കാനാണെന്ന് കോടതി പറഞ്ഞു. ക്യാമ്പസില് രാഷ്ട്രീയം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
 | 

കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാന്‍; കലാലയ രാഷ്ട്രീയത്തില്‍ വീണ്ടും ഹൈക്കോടതി

കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തില്‍ നിലപാട് വീണ്ടും വ്യക്തമാക്കി ഹൈക്കോടതി. മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാനാണെന്ന് കോടതി പറഞ്ഞു. ക്യാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മൂന്നാമത്തെ തവണയാണ് ഹൈക്കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചത്. പഠിക്കാന്‍ സമാധാനപരമായ അന്തരീക്ഷമുണ്ടാകണമെന്നും കോടതി പറഞ്ഞു. പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോളും ഇതേ നിലപാട് തന്നെയായിരുന്നു കോടതി സ്വീകരിച്ചത്. സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പൊതുസ്ഥലം കണ്ടെത്തണമെന്നും ക്യാമ്പസിനുള്ളില്‍ ഒരു കാരണവശാലും സമരങ്ങള്‍ അനുവദിക്കാനാകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അംഗമായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.