ഹെൽമറ്റ് ധരിക്കാത്തതിന് ജനമൈത്രി പോലീസിന്റെ ഇമ്പൊസിഷൻ

ഹെൽമെറ്റ് വേട്ടക്കാരെന്ന ചീത്തപ്പേരിൽ നിന്ന് രക്ഷപെടാനുള്ള കഠിന ശ്രമത്തിലാണ് കേരള പോലീസ്. ഹെൽമെറ്റ് ധരിക്കാത്തവർക്ക് രസകരമായ ശിക്ഷകൾ നൽകി ബോധവത്കരണം നടത്തുവാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം. ഹെൽമറ്റില്ലാതെ വന്ന ബൈക്ക് യാത്രക്കാരനെ ' ഹെൽമെറ്റ് ധരിക്കാതെ മോട്ടോർ സൈക്കിൾ ഓടിക്കുകയില്ല ' എന്ന് 50 പ്രാവശ്യം ഇമ്പൊസിഷൻ എഴുതിച്ചാണ് തിരൂരങ്ങാടി പോലീസ് പറഞ്ഞുവിട്ടത്. തിരൂരങ്ങാടി മമ്പറം സുബൈർ എന്ന ബൈക്ക് യാത്രക്കാരനാണ് രസകരമായ ശിക്ഷ ലഭിച്ചത്.
 | 

ഹെൽമറ്റ് ധരിക്കാത്തതിന് ജനമൈത്രി പോലീസിന്റെ ഇമ്പൊസിഷൻ

മലപ്പുറം: ഹെൽമെറ്റ് വേട്ടക്കാരെന്ന ചീത്തപ്പേരിൽ നിന്ന് രക്ഷപെടാനുള്ള കഠിന ശ്രമത്തിലാണ് കേരള പോലീസ്. ഹെൽമെറ്റ് ധരിക്കാത്തവർക്ക് രസകരമായ ശിക്ഷകൾ നൽകി ബോധവത്കരണം നടത്തുവാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം. ഹെൽമറ്റില്ലാതെ വന്ന ബൈക്ക് യാത്രക്കാരനെ ‘ ഹെൽമെറ്റ് ധരിക്കാതെ മോട്ടോർ സൈക്കിൾ ഓടിക്കുകയില്ല ‘ എന്ന് 50 പ്രാവശ്യം ഇമ്പൊസിഷൻ എഴുതിച്ചാണ് തിരൂരങ്ങാടി പോലീസ് പറഞ്ഞുവിട്ടത്.   തിരൂരങ്ങാടി മമ്പറം സുബൈർ എന്ന ബൈക്ക് യാത്രക്കാരനാണ് രസകരമായ ശിക്ഷ ലഭിച്ചത്.

ഞായറാഴ്ച ഉച്ചക്കുശേഷം എസ്.ഐ എ. സുനിലും സംഘവും വാഹന പരിശോധനക്കിറങ്ങിയപ്പോഴാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ പോയവർ കുടുങ്ങിയത്. ഇവരെ പോലീസ് സ്റ്റേഷൻ പരിസരത്ത് ഒരുമിച്ചുനിർത്തി നോട്ടുപുസ്തകവും പേനയും നൽകി ഇമ്പോസിഷൻ എഴുതാൻ ആവശ്യപ്പെട്ടു. 50 തവണ ആവർത്തിച്ചെഴുതിച്ച് ഗുണദോഷിച്ച ശേഷം പിഴയടപ്പിക്കാതെ താക്കീത് നൽകിയാണ് വിട്ടയച്ചത്.  തിരൂരങ്ങാടി ജനമൈത്രി പോലീസാണ് ബോധവത്കരണത്തിന്റെ ഭാഗമായി ബോധവത്കരണം നടത്തിയത്.

അപകടങ്ങൾ പതിവായിട്ടും ബൈക്ക് യാത്രികർ ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്യുന്നത് വർദ്ധിച്ചതോടെയാണ് പോലീസ് പുതിയ ബോധവത്കരണവുമായി ഇറങ്ങിയത്.   കൊല്ലം ജില്ലയിൽ നേരത്തേ ഈ രീതി നടപ്പാക്കിയ സബ് ഇൻസ്‌പെക്ടർക്കെതിരെ ബൈക്ക് യാത്രികൻ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി ഇമ്പൊസിഷൻ രീതി ശരിവച്ചാണ് വിധി പറഞ്ഞത്.