വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചു; പരാതി വ്യാജമെന്ന് ആഭ്യന്തര വകുപ്പ്

വടക്കാഞ്ചേരി പീഡനക്കേസിലെ അന്വേഷണം അവസാനിപ്പിച്ചു.
 | 
വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചു; പരാതി വ്യാജമെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ അന്വേഷണം അവസാനിപ്പിച്ചു. പരാതിക്കാരിയായ യുവതി ഉന്നയിച്ച ആരോപണത്തില്‍ തെളിവില്ലെന്നും പരാതി വ്യാജമാണെന്നും ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറായ ജയന്തന്‍ സഹോദരന്‍മാരായ ജിനേഷ്, ഷിബു എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 2016ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു യുവതി താന്‍ പീഡനത്തിനിരയായെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നടി മാല പാര്‍വതി, നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്കൊപ്പം മുഖം മറച്ചാണ് യുവതിയും ഭര്‍ത്താവും എത്തിയത്.

തൃശൂരില്‍ വെച്ചാണ് പീഡനം നടന്നതെന്നും വീഡിയോ എടുത്തിട്ടുള്ളതിനാലാണ് ഇതേക്കുറിച്ച് പുറത്ത് പറയാതിരുന്നതെന്നും യുവതി പറഞ്ഞു. പിന്നീട് ഇവര്‍ പരാതി നല്‍കിയെങ്കിലും പിന്‍വലിക്കുകയായിരുന്നു. ഭീഷണിയെത്തുടര്‍ന്നാണ് പരാതി പിന്‍വലിച്ചതെന്നും അവര്‍ അറിയിച്ചിരുന്നു.