താന്‍ പോലീസ് ചാരനല്ല; വാര്‍ത്തകളില്‍ വിശദീകരണവുമായി ജിന്‍സണ്‍

നടിയെ ആക്രമിച്ച കേസില് റിമാന്ഡിലായിരുന്ന പള്സര് സുനിയെ നിരീക്ഷിക്കാന് നിയോഗിക്കപ്പെട്ട പോലീസ് ചാരനല്ല താനെന്ന് സഹതടവുകാരനായിരുന്ന ജിന്സണ്. ജിന്സണ് കോടതിയില് നല്കിയ രഹസ്യമൊഴിയാണ് കേസില് നിര്ണായക നീക്കങ്ങള്ക്ക് പോലീസിനെ സഹായിച്ചത്. ദിലീപിന്റെ അറസ്റ്റിലേക്ക് വരെ നീണ്ടത് ഈ മൊഴിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമായിരുന്നു.
 | 

താന്‍ പോലീസ് ചാരനല്ല; വാര്‍ത്തകളില്‍ വിശദീകരണവുമായി ജിന്‍സണ്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പള്‍സര്‍ സുനിയെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ചാരനല്ല താനെന്ന് സഹതടവുകാരനായിരുന്ന ജിന്‍സണ്‍. ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയാണ് കേസില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് പോലീസിനെ സഹായിച്ചത്. ദിലീപിന്റെ അറസ്റ്റിലേക്ക് വരെ നീണ്ടത് ഈ മൊഴിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമായിരുന്നു.

പള്‍സര്‍ സുനി ജയിലിനുള്ളില്‍ നിന്നാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും വിളിച്ചതെന്ന് ജിന്‍സണ്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ജിന്‍സണ്‍ പോലീസിന്റെ ചാരനായിരുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്. ഈ വാര്‍ത്തകള്‍ ജിന്‍സണ്‍ നിഷേധിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിന്‍സണ്‍ ഇക്കാര്യം അറിയിച്ചത്

തന്റെ ഷര്‍ട്ട് പള്‍സര്‍ സുനി എടുത്തിരുന്നു. അതിനു പകരം സുനിയുടെ ഷര്‍ട്ട് ഇട്ട് താന്‍ പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരിക്കുമെന്ന് കരുതി പോലീസ് വിളിപ്പിക്കുകയായിരുന്നു. സുനിയെ കരുവാക്കിയവര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നതിനാലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ജിന്‍സണ്‍ വിശദീകരിച്ചു.