ദൈവമേ, എനിക്കു പേടിയാകുന്നു; ഗാന്ധിക്കെതിരെ നടന്ന ‘രണ്ടാം വെടിയുതിര്‍ക്കലില്‍’നടുക്കം രേഖപ്പെടുത്തി കെ.ആര്‍ മീര

രക്തസാക്ഷി ദിനത്തില് മഹാത്മാ ഗാന്ധിയുടെ കോലത്തിലേക്ക് നിറയൊഴിച്ച് ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവത്തില് നടുക്കം രേഖപ്പെടുത്തി എഴുത്തുകാരി കെ.ആര് മീര. രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില് അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറിയാണ് വീണ്ടും നിറയൊഴിച്ചത്. സംഭവം വലിയ വിവാദമായതോടെ 2പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില് 12 പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
 | 
ദൈവമേ, എനിക്കു പേടിയാകുന്നു; ഗാന്ധിക്കെതിരെ നടന്ന ‘രണ്ടാം വെടിയുതിര്‍ക്കലില്‍’നടുക്കം രേഖപ്പെടുത്തി കെ.ആര്‍ മീര

കൊച്ചി: രക്തസാക്ഷി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ കോലത്തിലേക്ക് നിറയൊഴിച്ച് ഗാന്ധിവധം പുനരാവിഷ്‌കരിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി എഴുത്തുകാരി കെ.ആര്‍ മീര. രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറിയാണ് വീണ്ടും നിറയൊഴിച്ചത്. സംഭവം വലിയ വിവാദമായതോടെ 2പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘എന്റെ രാഷ്ട്രത്തിന്റെ പിതാവ് , ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് , ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ; എനിക്കു പേടിയാകുന്നുവെന്ന് കെ.ആര്‍ മീര ഫെയിസ്ബുക്കില്‍ കുറിച്ചു. ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതെന്ന് നേരത്തെ എഴുത്തുകാരന്‍ സച്ചിദാനന്ദനും പ്രതികരിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ദൈവമേ, എനിക്കു പേടിയാകുന്നു.

രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.

നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു.

എന്റെ രാഷ്ട്രത്തിന്റെ പിതാവ് !
ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് !
ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.
എനിക്കു പേടിയാകുന്നു.

അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.

മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.

ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.

ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും.

ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.

അതിനു മുമ്പ്,
ഇടതുപക്ഷമേ,

നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.
വെറുതെ.

ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം.

ദൈവമേ, എനിക്കു പേടിയാകുന്നു. ‌രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക്…

Posted by K R Meera on Wednesday, January 30, 2019