ബിജെപി പ്രതിരോധത്തിലാകുമ്പോള്‍ നന്നായി സംസാരിക്കുന്നവരെ വിളിക്കാറില്ല; ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ കെ.സുരേന്ദ്രന്‍

ബിജെപി പ്രതിരോധത്തിലാകുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കാന് അറിയാവുന്നവരെ ചാനല് ചര്ച്ചകളില് വിളിക്കാറില്ലെന്ന് കെ.സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലാണ് ചാനല് ചര്ച്ചകള്ക്കെതിരെ സുരേന്ദ്രന്റെ ആരോപണം. ഇതി പലപ്പോഴും വാര്ത്താ അവതാരകരുടെ ഗെയിം പ്ലാനാണെന്നും ഒട്ടുമിക്ക മാധ്യമപ്രവര്ത്തകരും രാഷ്ട്രീയ പ്രവര്ത്തകരാണെന്നും സുരേന്ദ്രന് ആരോപിക്കുന്നു. അവരുടെ രാഷ്ട്രീയമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. മൂന്ന് അവതാരകരെങ്കിലും ലോക്സഭാ സീറ്റിനു വേണ്ടി ശ്രമിക്കുന്നുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും സുരേന്ദ്രന് പറയുന്നു. മനോരമ ന്യൂസില് ഷാനി നയിച്ച ചര്ച്ചയില് വേണ്ടത്ര സമയം നല്കിയില്ലെന്ന് ആരോപിച്ച് ബിജെപി നേതാവായ എം.എസ്.ശ്രീകുമാര് ഇറങ്ങിപ്പോയതിന്റെ പശ്ചാത്തലത്തിലാണ് ആരോപണങ്ങളുമായി സുരേന്ദ്രന് രംഗത്തെത്തിയത്.
 | 

ബിജെപി പ്രതിരോധത്തിലാകുമ്പോള്‍ നന്നായി സംസാരിക്കുന്നവരെ വിളിക്കാറില്ല; ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ കെ.സുരേന്ദ്രന്‍

ബിജെപി പ്രതിരോധത്തിലാകുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കാന്‍ അറിയാവുന്നവരെ ചാനല്‍ ചര്‍ച്ചകളില്‍ വിളിക്കാറില്ലെന്ന് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ സുരേന്ദ്രന്റെ ആരോപണം. ഇതി പലപ്പോഴും വാര്‍ത്താ അവതാരകരുടെ ഗെയിം പ്ലാനാണെന്നും ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. അവരുടെ രാഷ്ട്രീയമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. മൂന്ന് അവതാരകരെങ്കിലും ലോക്‌സഭാ സീറ്റിനു വേണ്ടി ശ്രമിക്കുന്നുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും സുരേന്ദ്രന്‍ പറയുന്നു. മനോരമ ന്യൂസില്‍ ഷാനി നയിച്ച ചര്‍ച്ചയില്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി നേതാവായ എം.എസ്.ശ്രീകുമാര്‍ ഇറങ്ങിപ്പോയതിന്റെ പശ്ചാത്തലത്തിലാണ് ആരോപണങ്ങളുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.

പോസ്റ്റ് വായിക്കാം

ഇന്നലെ ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബി. ജെ. പി നേതാക്കള്‍ക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളില്‍ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും.ബി. ജെ. പി വന്‍വിജയം നേടുന്ന തെരഞ്ഞെടുപ്പുകളില്‍ പോലും ഒരു സീററില്‍ പോലും മല്‍സരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാര്‍ക്‌സിസ്ടുകാരെയും വിളിച്ചിരുത്തി അവര്‍ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്. ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളില്‍ അവര്‍ നമ്മെ പറയാന്‍ അനുവദിക്കില്ല. ബി. ജെ. പി ഡിഫന്‍സിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവര്‍ ചര്‍ച്ചക്കുവിളിക്കുകയുമില്ല.

ഇത് പലപ്പോഴും വാര്‍ത്താ അവതാരകരുടെ ഒരു ഗെയിം പ്‌ളാന്‍ ആണ് എന്നത് നാം മറന്നുപോകരുത്. ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവര്‍ത്തകരാണ്. അവരുടെ രാഷ്ട്രീയം അവര്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതില്‍ ബി. ജെ. പി പ്രവര്‍ത്തകര്‍ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല. കാരണം ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകള്‍ സമൂഹത്തില്‍ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പു ഫലങ്ങളില്‍ പ്രത്യേകിച്ചും. താഴെ തലത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ ഒരു വേവലാതിയും ഉണ്ടാവില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററില്‍ മല്‍സരിച്ചത്. ഒരാള്‍ ജയിച്ചു ഒരാള്‍ തോററു. തോററയാള്‍ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവര്‍ക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാര്‍ത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങള്‍ക്കു ബോധ്യമായി. ഇനി ലോക്‌സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്‌സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.