പറശ്ശിനിക്കടവ് കൂട്ടബലാല്‍സംഗം; നാല് പേര്‍ കൂടി പിടിയില്‍

കണ്ണൂര് പറശ്ശിനിക്കടവില് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില് നാല് പേര് കൂടി പോലീസ് പിടിയിലായി. സജിന്, ശ്യാം, വൈശാഖ്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ പെണ്കുട്ടിയുടെ പിതാവ് ഉള്പ്പെടെയുള്ള മൂന്ന് പേര് പോലീസ് കസ്റ്റഡിയില് തുടരുകയാണ്. ബലാല്സംഗം ചെയ്ത മാട്ടൂല് സ്വദേശികളായ സന്ദീപ്, ഷബീര്, ഷംസുദ്ദീന്, അയൂബ്, ബലാല്സംഗത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര് പവിത്രന് എന്നിവര് നേരത്തെ പോലീസ് പിടിയിലായിരുന്നു.
 | 
പറശ്ശിനിക്കടവ് കൂട്ടബലാല്‍സംഗം; നാല് പേര്‍ കൂടി പിടിയില്‍

തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കൂടി പോലീസ് പിടിയിലായി. സജിന്‍, ശ്യാം, വൈശാഖ്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ്, ബലാല്‍സംഗത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ പവിത്രന്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു.

നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ഫെയിസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടു പോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു.

രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കുകയായിരുന്നു. വിവിധയിടങ്ങളില്‍ വെച്ച് ഇരുപതിലേറെപ്പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. പറശ്ശിനിക്കടവിലെ സംഭവത്തിനു പുറമേയും പെണ്‍കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്നാണ് സൂചന. പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.