കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ; പരാതിയുമായി പ്രവാസി യുവാവ്

ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ കിര്മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയെന്ന് പ്രവാസി യുവാവ്. ബഹറിനില് ജോലി ചെയ്യുന്ന വടകര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടു മക്കളുമായി മൂന്നു മാസം മുമ്പ് വീടുവിട്ടിറങ്ങിയതാണ് തന്റെ ഭാര്യയെന്നും നിയമപരമായി വിവാഹമോചനം നടത്തിയിട്ടില്ലെന്നും വടകര ഡിവൈഎസ്പിക്ക് നല്കിയ പരാതിയില് യുവാവ് പറയുന്നു. ഇന്നലെയാണ് കിര്മാണി മനോജ് വിവാഹിതനായത്.
 | 

കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ; പരാതിയുമായി പ്രവാസി യുവാവ്

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയെന്ന് പ്രവാസി യുവാവ്. ബഹറിനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടു മക്കളുമായി മൂന്നു മാസം മുമ്പ് വീടുവിട്ടിറങ്ങിയതാണ് തന്റെ ഭാര്യയെന്നും നിയമപരമായി വിവാഹമോചനം നടത്തിയിട്ടില്ലെന്നും വടകര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ യുവാവ് പറയുന്നു. ഇന്നലെയാണ് കിര്‍മാണി മനോജ് വിവാഹിതനായത്.

മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിവാഹമോചനം വേണമെന്നും എട്ടും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെ തനിക്കൊപ്പം അയക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. വടകര സിഐക്ക് കൈമാറിയ പരാതിയില്‍ പരാതിക്കാരനെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച കിര്‍മാണി മനോജ് എന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷയനുഭവിക്കുന്നത്.

11 ദിവസത്തെ പരോളിലിറങ്ങിയാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നത്. ടിപിയുടെ നാട്ടുകാരി കൂടിയാണ് വധു. മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തില്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തത് വിവാദമായതിനാല്‍ വടകരയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ പുതുച്ചേരിയില്‍ വെച്ചായിരുന്നു വിവാഹം.