കൊച്ചി മെട്രോ: 359 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

കൊച്ചി മെട്രോയ്ക്ക് 359 കോടി രൂപയുടെ ഭരണാനുമതി. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പേട്ട മുതൽ തൃപ്പൂണിത്തുറ വരെ പാത ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
 | 
കൊച്ചി മെട്രോ: 359 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

 

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് 359 കോടി രൂപയുടെ ഭരണാനുമതി. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പേട്ട മുതൽ തൃപ്പൂണിത്തുറ വരെ പാത ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. ഇതിൽ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടിവരുന്ന 58.11 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ബാക്കിവരുന്ന 300.89 കോടി വായ്പയായി ലഭ്യമാക്കും.

അതേസമയം മെട്രോ വില്ലേജിനായി പാടശേഖരം നികത്തരുതെന്ന് ഹൈക്കോടതി പറഞ്ഞു. മെട്രോ വില്ലേജ് എന്ന പേരിൽ റസിഡൻഷ്യൽ, ബിസിനസ് ആവശ്യങ്ങൾക്കായി കെട്ടിടം പണിയാൻ ചൂർണിക്കര പഞ്ചായത്തിലെ 500 ഏക്കർ പാടം നികത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്.