എസി ബസുകളുടെ സേവന നികുതി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു; കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ നിരക്ക് കൂടും

എയര്കണ്ടീഷന്ഡ് ബസുകളുടെ സേവന നികുതി കേന്ദ്ര സര്ക്കാര് ആറ് ശതമാനമാക്കി. ഇതോടെ കെഎസ്ആര്ടിസി, കെയുആര്ടിസി എസി ബസുകളില് ടിക്കറ്റ് നിരക്ക് വര്ദ്ധിക്കും. കഴിഞ്ഞ ജൂണ് മുതല് സേവനനികുതി ഏര്പ്പെടുത്തണമെന്ന് പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് കേന്ദ്രം ആവശ്യപ്പെട്ടത്. സംസ്ഥാന സര്ക്കാര് ആദ്യം എതിര്പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര നിലപാടില് മാറ്റമുണ്ടാകില്ലെന്ന് വന്നതോടെയാണ് ടിക്കറ്റ് നിരക്ക് വര്ദ്ധിപ്പിക്കാന് തീരുമാനം എടുത്തത്.
 | 

എസി ബസുകളുടെ സേവന നികുതി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു; കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ നിരക്ക് കൂടും

തിരുവനന്തപുരം: എയര്‍കണ്ടീഷന്‍ഡ് ബസുകളുടെ സേവന നികുതി കേന്ദ്ര സര്‍ക്കാര്‍ ആറ് ശതമാനമാക്കി. ഇതോടെ കെഎസ്ആര്‍ടിസി, കെയുആര്‍ടിസി എസി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും. കഴിഞ്ഞ ജൂണ്‍ മുതല്‍ സേവനനികുതി ഏര്‍പ്പെടുത്തണമെന്ന് പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് കേന്ദ്രം ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വന്നതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തത്.

നിലവില്‍ കൂടുതല്‍ ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് ബുക്കുചെയ്യുന്നത്. നികുതി ഈടാക്കണമെങ്കില്‍ ബുക്കിംഗ് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തണം. ഇത് കഴിഞ്ഞാല്‍ മാത്രമെ പുതുക്കിയ ചാര്‍ജ് നിലവില്‍ വരു. ഇതോടെ തിരുവനന്തപുരത്ത് നിന്നും ബംഗ്‌ളൂരുവിലേക്ക് മാത്രം 81 രൂപയുടെ വരെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1265 രൂപയാണ് നിലവില്‍ തിരുവനന്തപുരം-ബംഗളൂരു നിരക്ക്. ഇത് സേവനനികുതി കൂടി ചേര്‍ത്ത് ഇനി 1341 രൂപയാകും. ഞായറാഴ്ചകളില്‍ ഇത് 1431 ആയി വര്‍ധിക്കുകയും ചെയ്യും. സേവനനികുതിയായി കിട്ടുന്ന മുഴുവന്‍ തുകയും കേന്ദ്രത്തിലേക്ക് അടക്കണം. കഴിഞ്ഞ ജൂണ്‍ മാസം മുതലുളള നികുതിയും മുന്‍കാല പ്രാബല്യത്തില്‍ അടക്കേണ്ടി വന്നാല്‍ അത് കെഎസ്ആര്‍ടിസിക്ക് അധികഭാരമാകും.