വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ കളിത്തിലറിക്കാന്‍ സാധ്യത

ആര്.എസ്.എസിന് കുമ്മനത്തെ സ്ഥാനാര്ത്ഥിയാക്കുന്നതില് താല്പ്പര്യമില്ലെന്നും റിപ്പോര്ട്ടുകളുണ്ട്.
 | 
വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ കളിത്തിലറിക്കാന്‍ സാധ്യത

കൊച്ചി: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന. കുമ്മനം വട്ടൂയര്‍ക്കാവില്‍ മത്സരിക്കണമെന്നാണ് ജില്ലാ കമ്മറ്റിയുടെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന കമ്മറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാവും വിഷയത്തില്‍ തീരുമാനമുണ്ടാവുക. അതേസമയം ആര്‍.എസ്.എസിന് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസിലും എല്‍ഡിഎഫിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ. മുരളീധരന്റെ സ്ഥാനത്തേക്ക് സഹോദരി പത്മജ വേണുഗോപാലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വട്ടിയൂര്‍ക്കാവിലേക്ക് പത്മജയെ പരിഗണിക്കേണ്ടതില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മുരളീധരന്‍ പറഞ്ഞു.

പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരും. അത്തരം ആരോപണങ്ങള്‍ക്ക് വഴിവെക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥാനാര്‍ത്ഥി ആരാവും എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്ത മാസം 21നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.