റംസിയുടെ മരണം; സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില് സീരിയല് നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം.
 | 
റംസിയുടെ മരണം; സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മാസം 6-ാം തിയതി വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാം പ്രതിയായ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി. ഇവര്‍ ഒളിവിലാണ്. റംസിയുമായി ലക്ഷ്മിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചു ചെയ്ത ടിക്ടോക് വീഡിയോകള്‍ പുറത്തു വന്നിരുന്നു.

ലക്ഷ്മിക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. കേസില്‍ ആരോപണ വിധേയരായ മറ്റുള്ളവരും ഒളിവിലാണ്. നടിയെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ഒളിവില്‍ പോയത്. ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിതമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ ലക്ഷ്മിയാണ് മുന്‍കയ്യെടുത്തതെന്നാണ് വിവരം.

ഇതിനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും ഇവര്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും. കേസില്‍ ഹാരിസ് മാത്രമാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്‍മാറിയതിന് പിന്നാലെയാണ് റംസി ആത്മഹത്യ ചെയ്തത്.