അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് മുന്നറിയിപ്പുമായി ലക്ഷ്മി രാജീവ്

ശബരിമലയില് സ്ത്രീകള് പ്രവേശിച്ചാല് നടയടക്കുമെന്ന് പ്രഖ്യാപിച്ച തന്ത്രി കണ്ഠരര് രാജീവര്ക്കെതിരെ രൂക്ഷവിമര്ശനവുമായി ലക്ഷ്മി രാജീവ്. നേരത്തെ നിരവധി തവണ ശബരിമല സന്ദര്ശിച്ചതായി അവകാശപ്പെട്ട് രംഗത്ത് വന്ന യുവതിയാണ് ലക്ഷ്മി. തന്നെ അനാവശ്യം പറഞ്ഞാല് താഴമണ് ഇനിയും വല്ലാതെ ഈ സമൂഹത്തില് താഴും. അതവര് ചെയ്യില്ല. അയ്യപ്പന്റെ നട അടച്ചു അയാള് ഇറങ്ങുമെന്ന് പറഞ്ഞാല് അതിനര്ത്ഥം അയാള് ഇറങ്ങണമെന്നാണ്. അവിടെ യുവതികള് കയറിയിട്ടുണ്ടെന്നും ലക്ഷ്മി ഫെയിസ്ബുക്കില് കുറിച്ചു.
 | 

അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് മുന്നറിയിപ്പുമായി ലക്ഷ്മി രാജീവ്

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് പ്രഖ്യാപിച്ച തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലക്ഷ്മി രാജീവ്. നേരത്തെ നിരവധി തവണ ശബരിമല സന്ദര്‍ശിച്ചതായി അവകാശപ്പെട്ട് രംഗത്ത് വന്ന യുവതിയാണ് ലക്ഷ്മി. തന്നെ അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും. അതവര്‍ ചെയ്യില്ല. അയ്യപ്പന്റെ നട അടച്ചു അയാള്‍ ഇറങ്ങുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ ഇറങ്ങണമെന്നാണ്. അവിടെ യുവതികള്‍ കയറിയിട്ടുണ്ടെന്നും ലക്ഷ്മി ഫെയിസ്ബുക്കില്‍ കുറിച്ചു.

ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്, കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്നു നേര്‍ന്നോളാനും പറഞ്ഞത്. ബസന്ത് നഗര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വച്ച്. അയാള്‍ അത് നിഷേധിക്കും, എന്നെ കണ്ടിട്ടേ ഇല്ല എന്ന് പറയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അത് തുറന്നു പറയുന്നത്. ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്, കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്നു നേര്‍ന്നോളാനും പറഞ്ഞത്. ബസന്ത് നഗര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വച്ച്. അയാള്‍ അത് നിഷേധിക്കും, എന്നെ കണ്ടിട്ടേ ഇല്ല എന്ന് പറയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അത് തുറന്നു പറയുന്നത്. ഗതികെട്ട ഒരു സമയമായിരുന്നു, അച്ഛനും മരിച്ചു, കുട്ടികള്‍ ആയുമില്ല -ആകെ വലഞ്ഞ വര്‍ഷങ്ങള്‍. ശബരിമലയല്ല, തീയില്‍ ചാടാന്‍ ആരേലും പറഞ്ഞാല്‍ ചാടുന്ന സമയം.

എന്നെ അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും. അതവര്‍ ചെയ്യില്ല. അയ്യപ്പന്റെ നട അടച്ചു അയാള്‍ ഇറങ്ങുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ ഇറങ്ങണമെന്നാണ്. അവിടെ യുവതികള്‍ കയറിയിട്ടുണ്ട്.

സ്വാമി അയ്യപ്പനറിയാം അവിടെ സ്ഥിരമായി യുവതികള്‍ വന്നിരുന്ന കാലം. അത് എടുത്തുകാട്ടി ആചാര ലംഘനം എന്ന് പറഞ്ഞു ശബരിമല നശിപ്പിക്കുന്നവര്‍ക്കു എതിരെ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാന്‍ കൈകൂപ്പിയ ദൈവങ്ങള്‍ക്ക് ഒരു അര്‍ത്ഥവും ഉണ്ടാവില്ല .

നിങ്ങള്‍ എന്നെ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ആരും പോകരുത്. അവിടുത്തെ ഗുണ്ടകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ. അവിടെ എല്ലാവര്‍ക്കും പോകാന്‍ ഉള്ള സമയം വരും. ഞാന്‍ അന്ന് ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞ എല്ലാം അയ്യപ്പന്‍ എനിക്ക് തന്നിട്ടുണ്ട്. മക്കളെ ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഹരിവരാസനം കേള്‍പ്പിച്ചാണ് ഉറക്കുന്നത്.

എന്നെ വേണ്ടാത്തവര്‍ ഇവിടെ നിന്നും പോകണം. ശബരിമല മാത്രമല്ല ഞാന്‍ പോകാത്ത അമ്പലങ്ങളില്ല, സൗത്തില്‍. ഏതു കല്ല് കണ്ടാലും വീണു കിടന്നു തൊഴുവുന്ന ഒരാളാണ് ലക്ഷ്മി.

ഇരുപത്തി മൂന്നു വര്‍ഷമായി രാജീവിന്റെ കൂടെ. വീട്ടിലെ ഏറ്റവും പ്രധാന വാക്കാണ് സുരക്ഷ- മുന്നൂറോളം ജീവനുകളെ അങ്ങോട്ടും ഇങ്ങോട്ടും വിമാനത്തില്‍ കൊണ്ട് പോകുന്ന ആ മനുഷ്യന്‍ അനുഷ്ഠിക്കുന്ന കൃത്യമായ ചിട്ടക്ക് നിയമങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എന്നും വേലക്കാരി മാത്രം ആയിരുന്നു. പരാതി ഉണ്ടായിരുന്നു. ആ മനുഷ്യന്‍ കരഞ്ഞു, മതത്തിന്റെ പേരില്‍ ഗുണ്ടകളെ ഇറക്കി കണ്ഠരരുകള്‍ അയ്യപ്പനെ വ്യഭിചാരിക്കുന്നതു. അയ്യോ അയ്യോ എന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. അത് കൊണ്ട് പറയേണ്ടി വന്നു. പ്രാണ പ്രതിഷ്ഠ പഠിച്ച ഒരു ബ്രാഹ്മണനും ഒരു ഉറുമ്പിനെ പ്പോലും നോവിക്കില്ല. ഈ കാട്ടാളന്മാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ഒരുത്തന്‍ ഇല്ലാതെ പോയല്ലോ

ആരും ആവേശം മൂത്തു തെളിവുകള്‍ ശേഖരിക്കാന്‍ നില്‍ക്കേണ്ട. കേസ് ആകുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വക്കീല്‍ അത് വാദിച്ചോളും. രാജീവിന്റെ വാക്കാണ്. മാറില്ല.ആരും ഉല്‍ക്കണ്ഠപ്പെടേണ്ട.