സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രണ്ട് ദിവസത്തിനുള്ളില്‍ 20 പേര്‍ മരിച്ചു

സംസ്ഥാനത്ത് എലിപ്പനി പടര്ന്നു പിടിക്കുന്നതായി റിപ്പോര്ട്ട്. രണ്ട് ദിവസത്തിനുള്ളില് 20 പേര് എലിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 40ലേറെ ആളുകള്ക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. ജനങ്ങള് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല് മരണം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരാണ് ജില്ലയില് മരണപ്പെട്ടത്.
 | 

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രണ്ട് ദിവസത്തിനുള്ളില്‍ 20 പേര്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ 20 പേര്‍ എലിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 40ലേറെ ആളുകള്‍ക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരാണ് ജില്ലയില്‍ മരണപ്പെട്ടത്.

സംസ്ഥാനത്ത് 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളാണ്. പ്രളയത്തിന് ശേഷം കിണര്‍ വെള്ളം ഉള്‍പ്പെടെയുള്ളവ മലിനപ്പെട്ടതാണ് പനി പടരാന്‍ കാരണമെന്നാണ് കരുതുന്നത്. വെള്ളം ഉപയോഗിക്കുമ്പോഴും ശരീരം വൃത്തിയാക്കുന്ന സമയത്തുമെല്ലാം അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ചവര്‍ക്കായി പ്രത്യേക വാര്‍ഡ് തുറക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം വീടുകള്‍ വൃത്തിയാക്കുന്നവര്‍ നിര്‍ബന്ധമായും കൈയുറകളും കാലുറകളും ധരിക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എലിപ്പനി പ്രതിരോധ ഗുളികകള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാണ്. കോഴിക്കോട് ജില്ലയില്‍ മാത്രമായി 16 സ്ഥലങ്ങളിലായി ഒരു നഴ്സും ഡോക്ടറുമടങ്ങുന്ന പ്രത്യേക താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.