ഗോസ്വാമി വെറും ‘മാധ്യമ മേല്‍വിലാസക്കാരന്‍’; കേരളത്തോട് മാപ്പ് പറയണമെന്ന് എം.വി ജയരാജന്‍

മലയാളികളെ അപമാനിച്ച റിബ്ലിക്കന് ടി.വി എഡിറ്റര് അര്ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്ശനവുമായി സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി.ജയരാജന്. മലയാളികളെ അപമാനിച്ച ഗോസ്വാമി പ്രസ്താവന പിന്വലിച്ച് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക പത്രപ്രവര്ത്തകന് എന്ന വിശേഷണം പോലും ചേരാത്തയാളാണ് അര്ണബ് ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുകയാണെന്നും അദ്ദഹം ഫെയിസ്ബുക്കില് കുറിച്ചു.
 | 

ഗോസ്വാമി വെറും ‘മാധ്യമ മേല്‍വിലാസക്കാരന്‍’; കേരളത്തോട് മാപ്പ് പറയണമെന്ന് എം.വി ജയരാജന്‍

കൊച്ചി: മലയാളികളെ അപമാനിച്ച റിബ്ലിക്കന്‍ ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി.ജയരാജന്‍. മലയാളികളെ അപമാനിച്ച ഗോസ്വാമി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുകയാണെന്നും അദ്ദഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളെയും കേരളത്തെയും അപമാനിക്കാനാണ് ഈ ‘മാധ്യമ മേല്‍വിലാസക്കാരന്‍’ തയാറായിരിക്കുന്നതെന്ന് ജയരാജന്‍ പറയുന്നു. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അല്‍പബുദ്ധി തന്നെയാണ് അദ്ദേഹത്തിനും എന്നു കരുതണമെന്നും അദ്ദേഹം പറയുന്നു.

‘താന്‍ കണ്ടതില്‍വെച്ച് നാണമില്ലാത്ത ജനതയാണ് കേരളത്തിലുള്ളത്. മതപരമായി അവര്‍ എല്ലായിടത്തും പോയി നുണ പ്രചരിപ്പിക്കുകയാണ്. അവര്‍ക്ക് ഇതില്‍ നിന്ന് പണം ലഭിക്കുന്നുണ്ടോ, ആരെങ്കിലും അവര്‍ക്ക് ഫണ്ട് നല്‍കുന്നുണ്ടോയെന്നുമാണ്’ അര്‍ണബ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇതോടെ വലിയ പ്രതിഷേധവുമായി മലയാളികള്‍ രംഗത്ത് വന്നു. അര്‍ണബ് കൗ സ്വാമിയാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. റിപബ്ലിക്ക് ടി.വി ചാനലിന്റെ പോസ്റ്റുകള്‍ക്ക് കമന്റുകള്‍ പോസ്റ്റ് ചെയ്താണ് പലരും പ്രതിഷേധിക്കുന്നത്. കൂടാതെ റിപബ്ലിക്ക് ടി.വിയുടെ ഗൂഗിള്‍ ആപ്ലിക്കേഷനെതിരെ 1 സ്റ്റാര്‍ റേറ്റിംഗ് ക്യാംപെയിനും നടക്കുന്നുണ്ട്.

എം.വി ജയരാജന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

മലയാളികളെ അപമാനിച്ച ഗോസ്വാമി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം

ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതുപോയിട്ട്, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിനുവേണ്ടി പഠിച്ച്, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാലിവിടെ, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളെയും കേരളത്തെയും അപമാനിക്കാനാണ് ഈ ‘മാധ്യമ മേല്‍വിലാസക്കാരന്‍’ തയാറായിരിക്കുന്നത്.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അല്‍പബുദ്ധി തന്നെയാണ് അദ്ദേഹത്തിനും എന്നു കരുതണം. സംഘപരിവാര്‍ രാഷ്ട്രീയത്തിനു മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവര്‍ത്തകനായി കേരളത്തെയും മലയാളികളെയും കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തയാറായിരുന്നെങ്കില്‍ മലയാളികളെക്കുറിച്ച് അദ്ദേഹത്തിന് ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ല.

ഗോസ്വാമിയുടെ ആസമിനേക്കാള്‍ പലകാര്യങ്ങളിലും ലോകത്തോട് മത്സരിക്കുന്നവരാണു കേരളവും മലയാളികളും. മുന്നനുഭവം ഇല്ലാതിരുന്നിട്ടും നൂറ്റാണ്ടിലെ വലിയ പ്രകൃതിക്ഷോഭത്തെ ഐക്യത്തോടെ പരാജയപ്പെടുത്തിയ കേരളാമാതൃക ലോകം ചര്‍ച്ച ചെയ്യുകയാണിന്ന്. നാണം കെട്ടവരല്ല, നാടിന്റെ (ഇന്ത്യയുടെ) യശസ്സുയര്‍ത്തിപ്പിടിച്ചവരാണു കേരളവും മലയാളികളും. അത് തിരിച്ചറിയാന്‍ സാധിക്കണമെങ്കില്‍ സംഘപരിവാര്‍ കണ്ണട ഊരിമാറ്റി, മാധ്യമപ്രവര്‍ത്തകന്റെ ശരിയായ കാഴ്ച നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കേണ്ടതുണ്ട്; ദേശീയ മാധ്യമപ്രവര്‍ത്തകന്റെ നിലവാരത്തിലേക്ക് ഗോസ്വാമി ഉയരേണ്ടതുണ്ട്.