കുടിവെള്ളത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

അയൽ വീട്ടിലെ കിണറിൽ നിന്ന് കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലക്കോട് തിമിരി ചെക്കിച്ചേരി വയലിലെ കുളപ്പുഴക്കാട്ട് രാജന്റെ മകൻ ശരത് കുമാർ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ശരത് കുമാറിന്റെ അയൽവാസിയായ പുത്തൻപുരയിൽ ജോസഫ് എന്ന ജോസ് (52) കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ആരോപണം.
 | 
കുടിവെള്ളത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

ആലക്കോട്: അയൽ വീട്ടിലെ കിണറിൽ നിന്ന് കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലക്കോട് തിമിരി ചെക്കിച്ചേരി വയലിലെ കുളപ്പുഴക്കാട്ട് രാജന്റെ മകൻ ശരത് കുമാർ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ശരത് കുമാറിന്റെ അയൽവാസിയായ പുത്തൻപുരയിൽ ജോസഫ് എന്ന ജോസ് (52) കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ആരോപണം.

ജോസിന്റെ പറമ്പിലുള്ള കിണറിൽ നിന്ന് മോട്ടോർ ഉപയോഗിച്ചാണ് ശരത്തിന്റെ വീട്ടുകാർ വെള്ളം എടുത്തിരുന്നത്. എന്നാൽ അടുത്തകാലത്തായി വെള്ളം കൂടുതൽ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് ജോസും ശരത്തിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ജോസ് മോട്ടോർ തകരാറിലാക്കിയതിനെ തുടർന്ന് ശരത് അതഴിച്ചുമാറ്റി നന്നാക്കുവാൻ കൊണ്ടുപോയി.

ഈ സമയത്ത് ജോസ് തന്റെ മോട്ടോർ ഈ സ്ഥാനത്ത് സ്ഥാപിച്ചതിനെ ചൊല്ലി ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തർക്കം അവസാനിപ്പിച്ച് ശരത് തിരിച്ചുപോകവെ പിന്നാലെയെത്തി ജോസ് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അയൽവാസികൾ ശരത്തിനെ ഉടൻ തന്നെ ചെറുപുഴ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ജോസ് ഒളിവിലാണ്.

കടപ്പാട്: കേരളകൗമുദി