മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ലൈംഗികാരോപണമുന്നയിച്ച് മംഗളം ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു; ലൈംഗിക സംഭാഷണം പുറത്ത്

ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ലൈംഗികാരോപണണമുന്നയിച്ച് മംഗളം ടെലിവിഷന് പ്രവര്ത്തനമാരംഭിച്ചു. പരാതിയുമായെത്തിയ സ്ത്രീയോട് ലൈംഗികമായി സംസാരിച്ചുവെന്നാണ് ആരോപണം. മന്ത്രിയുടേതെന്ന് കരുതുന്ന ഓഡിയോ ടേപ്പും ചാനല് പുറത്തുവിട്ടു.
 | 

മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ലൈംഗികാരോപണമുന്നയിച്ച് മംഗളം ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു; ലൈംഗിക സംഭാഷണം പുറത്ത്

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ലൈംഗികാരോപണണമുന്നയിച്ച് മംഗളം ടെലിവിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. പരാതിയുമായെത്തിയ സ്ത്രീയോട് ലൈംഗികമായി സംസാരിച്ചുവെന്നാണ് ആരോപണം. മന്ത്രിയുടേതെന്ന് കരുതുന്ന ഓഡിയോ ടേപ്പും ചാനല്‍ പുറത്തുവിട്ടു.

ഇടതുപക്ഷ മന്ത്രിയുടെ ലൈംഗിക സംഭാഷണം പുറത്ത് എന്ന് ബ്രേക്ക് ചെയ്ത വാര്‍ത്തയില്‍ മന്ത്രി ശശീന്ദ്രനാണ് ശബ്ദത്തിന്റെ ഉടമയെന്ന വിവരം പിന്നീടാണ് പുറത്തു വിട്ടത്. ശബ്ദത്തിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ആദ്യമായാണ് ഇടതു സര്‍ക്കാരിലെ ഒര മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയരുന്നത്. വിഷയത്തില്‍ പ്രതികരണങ്ങളും ലഭ്യമായിട്ടില്ല.

മംഗളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍. ജയചന്ദ്രന്റെ നേതൃത്വത്തിലാണ് വാര്‍ത്ത തയ്യാറാക്കിയത്. വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങളുമായി ജയചന്ദ്രന്‍ തന്നെയാണ് ഫോണ്‍ ഇന്‍ വിശദീകരണം നല്‍കിയത്. എല്‍ഡിഎഫ് ഘടകകക്ഷിയായ എന്‍സിപിയിലെ രണ്ടംഗങ്ങളില്‍ ഒരാളാണ് എ.കെ.ശശീന്ദ്രന്‍. കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടിയാണ് പാര്‍ട്ടിയുടെ രണ്ടാമത്തെ അംഗം.

മന്ത്രിസഭാ രൂപീകരണ വേളയില്‍ മന്ത്രിസ്ഥാനത്തിനു വേണ്ടി ഇവര്‍ തമ്മില്‍ നടന്ന വടംവലി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. സിപിഎമ്മിന് താല്‍പര്യമുള്ള ശശീന്ദ്രന്‍ തന്നെ പിന്നീട് മന്ത്രിയാവുകയായിരുന്നു.

മംഗളം പുറത്തുവിട്ട ഓഡിയോ ടേപ്പ്